തൃപ്പൂണിത്തുറ ഒരുങ്ങി മെട്രോയെ വരവേൽക്കാൻ

പ്രവേശനം ആഘോഷമാക്കാൻ KMRL


യായി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന വടക്കേകോട്ട സ്റ്റേഷന്‍ ചരിത്രമുഹൂര്‍ത്തങ്ങളുടെ നേര്‍ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി അലങ്കരിക്കുന്നു. ഇതിനായി അപൂര്‍വ്വമായ ചിത്രങ്ങളും മറ്റ് വാസ്തുശില്‍പ്പങ്ങളും പൊതുജനങ്ങളില്‍ നിന്ന് കൊച്ചി മെട്രൊ റെയില്‍ ലിമിറ്റഡ് ക്ഷണിക്കുന്നു.കൊച്ചി രാജ്യത്തിന്റെ  മഹത്തായ പാരമ്പര്യവും വടക്കേകോട്ട എന്ന സ്ഥലത്തിന്റെ പ്രാധാന്യവും ചിത്രീകരിക്കുകയും വിവരിക്കുകയും ചെയ്യുന്ന ഫോട്ടോ, പെയിന്റിംഗ്സ്, പോസ്റ്റര്‍, വാസ്തുശില്‍പ്പങ്ങള്‍ തുടങ്ങിയവയുടെ  ചിത്രങ്ങളാണ് അയക്കേണ്ടത്. അയയ്‌ക്കേണ്ട ഇ മെയില്‍ വിലാസം, pr@kmrl.co.in. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2846700 എന്ന നമ്പറിൽ വിളിക്കാം.കൊച്ചി മെട്രോയുടെ  ഓരോ സ്റ്റേഷനും  ഓരോ  തീം അനുസരിച്ചാണ്.  ഇത് ജനശ്രദ്ധ ശ്രദ്ധ നേടിയിരുന്നു .ചങ്ങമ്പുഴ  മെട്രോ സ്റ്റേഷനെ സാംസ്ക്കാരിക രംഗത്തെ കേരളീയത ഉപയോഗിച്ചും  എം.ജി.റോഡ് സ്റ്റേഷൻ മ്യൂസിക്കൽ പടവുകൾ കൊണ്ടും അലങ്കരിച്ചപ്പോൾ കലൂർ സ്റ്റേഡിയം സ്റ്റേഷൻ കായികരംഗമായിരുന്നു വിഷയമാക്കിയത്. ഇതേ ചുവടുപിടിച്ചാണ്  തൃപ്പൂണിത്തുറയും ഒരുക്കാൻ  കെ എം ആർ എൽ തയ്യാറെടുക്കുന്നത്.കേരളത്തിൻറെ സാംസ്കാരിക തനിമയിൽ വലിയ സ്ഥാനമുണ്ട് തൃപ്പൂണിത്തറയ്ക്ക്.  തൃപ്പൂണിത്തറ രാജവംശവും ഓണം വിളംബരം ചെയ്യുന്ന അത്തം ഘോഷയാത്രയുമെല്ലാം ഇതിനോടു ബന്ധപ്പെട്ടതാണ്.  അതു കൊണ്ടുതന്നെ മെട്രോയുടെ തൃപ്പൂണിത്തറ പ്രവേശനം രാജകീയമാക്കാൻ  കെ എം ആർ എൽ തീരുമാനിച്ചത്.യാത്രക്കാര്‍ക്ക് സുഖകരമായ യാത്ര ഒരുക്കുന്നതിനൊപ്പം സവിശേഷമായ സൗകര്യങ്ങളും ഏര്‍പ്പെടുത്തി കൊച്ചി മെട്രോ സ്റ്റേഷനുകള്‍ മുഖം മിനുക്കുന്നു. അടിസ്ഥാന സൗകര്യങ്ങളിലെ വര്‍ധന മുതല്‍ വിനോദത്തിനും വിജ്ഞാനത്തിനുമുള്ള നിരവധി പുതിയ സൗകര്യങ്ങള്‍വരെ ആദ്യഘട്ടമായി ആലുവ, ഇടപ്പള്ളി, എം.ജി റോഡ്, കടവന്ത്ര, വൈറ്റില, തൈക്കൂടം സ്റ്റേഷനുകളില്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. കളമശേരി, എളംകുളം, കലൂര്‍, മാഹരാജാസ്, എന്നിവിടങ്ങളിലും തയ്യാറായിക്കൊണ്ടിരിക്കുന്ന വടക്കേകോട്ട, എസ്.എന്‍.ജംഗ്ഷന്‍ എന്നിവടങ്ങളിലും ഇത്തരത്തിലുള്ള സൗകര്യങ്ങള്‍ അടുത്ത ഘട്ടത്തില്‍ ഏര്‍പ്പെടുത്തും. പടിപടിയായി എല്ലാ സ്റ്റേഷനുകളിലും യാത്രക്കാര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടവികസനത്തില്‍ എല്ലാ സ്റ്റേഷനുകളിലെയും ദിശാസൂചി ബോര്‍ഡുകള്‍ കൂടുതലായി സ്ഥാപിച്ചു. സെല്‍ഫി കോര്‍ണറുകള്‍, പൊതുജനങ്ങള്‍ക്ക് പാടാനും കലാപരിപാടികള്‍ അവതരിപ്പിക്കാനുമുള്ള വേദി തുടങ്ങിയവയും ഏര്‍പ്പെടുത്തി.കൊച്ചിക്കാരുടെ പുതിയ യാത്ര ലക്ഷ്യകേന്ദ്രമായി മാറിയ കൊച്ചി മെട്രോയില്‍ യാത്രയ്ക്ക് ഒപ്പം വിനോദത്തിനും ഉല്ലാസത്തിനും വേദി ഒരുക്കുക കൂടി ഈ മുഖം മിനുക്കലിന് പിന്നിലുണ്ട്.  ഓരോസ്‌റ്റേഷനും മറ്റ്‌സ്‌റ്റേഷനുകളില്‍ നിന്ന് വ്യത്യസ്തമായ തീമും സവിശേഷതകളും വ്യത്യസ്തമായ ചുവര്‍ചിത്രങ്ങളും ഏര്‍പ്പെടുത്തിയാണ് മുഖം മിനുക്കിയിരിക്കുന്നത്. എം.ജി റോഡ് സ്റ്റേഷനിലെ ചുവരുകളില്‍ മഹാത്മാ ഗാന്ധിയുടെ ജീവിതത്തിലെ വിവിധ ഏടുകളുടെ ദൃശ്യാവിഷ്‌കാരമുണ്ട്.  പടികള്‍ കയറുമ്പോള്‍ സംഗീതം പൊഴിക്കുന്ന മ്യൂസിക്കല്‍ സ്റ്റെയര്‍, ചവിട്ടി പ്രവര്‍ത്തിപ്പിക്കാവുന്ന മൊബൈല്‍ ചാര്‍ജിംഗ് സംവിധാനം, കുട്ടികൾക്കുള്ള ആകര്‍ഷകമായ ഗെയിമുകള്‍ ഉള്‍പ്പെടുത്തിയ ഗെയിമിംഗ് സോണ്‍, കൊച്ചി മെട്രോയുടെ വളര്‍ച്ചയും വികാസവും  വിവരിക്കുന്ന ചെറു മ്യൂസിയം തുടങ്ങിയവയും എം.ജി റോഡ് സ്റ്റേഷനെ വേറിട്ട് നിര്‍ത്തുന്നു.കടവന്ത്ര സ്റ്റേഷനില്‍ പ്രവര്‍ത്തനം തുടങ്ങിയ ലൈബ്രറിയില്‍ നിന്നും  സൗജന്യമായി പുസ്തകം വീട്ടില്‍ കൊണ്ടുപോയി വായിച്ച്  തിരിച്ചേല്‍പ്പിക്കാന്‍ സൗകര്യമുണ്ട്. പ്രത്യേകം തയ്യാറിക്കിയിട്ടുള്ള റീഡിംഗ് കോർണറിൽ വായിക്കുകയുമാകാം. പൊതുജനങ്ങള്‍ക്ക് ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സംഭാവന ചെയ്യാനും അവസരമുണ്ട്. അമ്മമാര്‍ക്കായി പ്രത്യേക ഫീഡിംഗ് റൂമും ഇവിടെയുണ്ട്.ആലുവ സ്റ്റേഷനില്‍ കുറഞ്ഞ വാടകയ്ക്ക് പവ്വര്‍ ബാങ്ക് ലഭിക്കും. കൊച്ചി മെട്രോയില്‍ പ്രവര്‍ത്തിക്കുന്ന കുടംബശ്രീ അംഗങ്ങള്‍  പാഴ് വസ്തുക്കളില്‍ നിന്ന്് നിര്‍മിച്ച ഫര്‍ണിച്ചറുകള്‍, ഡിജിറ്റലൈസ് ചെയ്ത പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം തുടങ്ങിയവയാണ് ആലുവയില്‍ പുതുതായി ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍.പവ്വര്‍ബാങ്ക്  കിയോസ്‌ക്, ആകര്‍ഷകമായ വെളിച്ച വിതാനം, പ്ലാറ്റ് ഫോമില്‍പാഴ് വസ്തുക്കള്‍ കൊണ്ട് നിര്‍മിച്ച ഇരിപ്പിടം തുടങ്ങിയവയാണ് ഇടപ്പള്ളി സ്റ്റേഷനിലെ സൗകര്യങ്ങള്‍. വൈറ്റില സ്റ്റേഷനില്‍ രാവിലെയും വൈകിട്ടും സിനിമാഗാനങ്ങള്‍ കേള്‍ക്കാം. ഇവിടുത്തെ പാര്‍ക്കിംഗ് സ്ഥലം വികസിപ്പിച്ച് കൂടുതല്‍ വാഹനങ്ങള്‍ക്ക് സൗകര്യമൊരുക്കി.  വെര്‍ട്ടിക്കല്‍ ഗാര്‍ഡനും കൊച്ചി നഗര ജീവിതവും സാംസ്‌കാരിക പാരമ്പര്യവും വിശദമാക്കുന്ന ചുവര്‍ചിത്രങ്ങള്‍ ആണ് തൈക്കൂടം സ്റ്റേഷന്റെ പ്രത്യേകത.  ഓരോ സ്‌റ്റേഷനിലും അധിക സൗകര്യം ഏര്‍പ്പെടുത്തുന്നതിന് മുമ്പ് യാത്രക്കാരില്‍ നിന്ന് അഭിപ്രായം തേടിയിരുന്നു.


കൊച്ചി മെട്രോയുടെ  ഓരോ സ്റ്റേഷനും  ഓരോ  തീം അനുസരിച്ചാണ്.  ഇത് ജനശ്രദ്ധ ശ്രദ്ധ നേടിയിരുന്നു .ചങ്ങമ്പുഴ  മെട്രോ സ്റ്റേഷനെ സാംസ്ക്കാരിക രംഗത്തെ കേരളീയത ഉപയോഗിച്ചും  എം.ജി.റോഡ് സ്റ്റേഷൻ മ്യൂസിക്കൽ പടവുകൾ കൊണ്ടും അലങ്കരിച്ചപ്പോൾ കലൂർ സ്റ്റേഡിയം സ്റ്റേഷൻ കായികരംഗമായിരുന്നു വിഷയമാക്കിയത്. ഇതേ ചുവടുപിടിച്ചാണ്  തൃപ്പൂണിത്തുറയും ഒരുക്കാൻ  കെ എം ആർ എൽ തയ്യാറെടുക്കുന്നത്.

കേരളത്തിൻറെ സാംസ്കാരിക തനിമയിൽ വലിയ സ്ഥാനമുണ്ട് തൃപ്പൂണിത്തറയ്ക്ക്.  തൃപ്പൂണിത്തറ രാജവംശവും ഓണം വിളംബരം ചെയ്യുന്ന അത്തം ഘോഷയാത്രയുമെല്ലാം ഇതിനോടു ബന്ധപ്പെട്ടതാണ്.  അതു കൊണ്ടുതന്നെ മെട്രോയുടെ തൃപ്പൂണിത്തറ പ്രവേശനം രാജകീയമാക്കാൻ  കെ എം ആർ എൽ തീരുമാനിച്ചത്.

യാത്രക്കാര്‍ക്ക് സുഖകരമായ യാത്ര ഒരുക്കുന്നതിനൊപ്പം സവിശേഷമായ സൗകര്യങ്ങളും ഏര്‍പ്പെടുത്തി കൊച്ചി മെട്രോ സ്റ്റേഷനുകള്‍ മുഖം മിനുക്കുന്നു. അടിസ്ഥാന സൗകര്യങ്ങളിലെ വര്‍ധന മുതല്‍ വിനോദത്തിനും വിജ്ഞാനത്തിനുമുള്ള നിരവധി പുതിയ സൗകര്യങ്ങള്‍വരെ ആദ്യഘട്ടമായി ആലുവ, ഇടപ്പള്ളി, എം.ജി റോഡ്, കടവന്ത്ര, വൈറ്റില, തൈക്കൂടം സ്റ്റേഷനുകളില്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. കളമശേരി, എളംകുളം, കലൂര്‍, മാഹരാജാസ്, എന്നിവിടങ്ങളിലും തയ്യാറായിക്കൊണ്ടിരിക്കുന്ന വടക്കേകോട്ട, എസ്.എന്‍.ജംഗ്ഷന്‍ എന്നിവടങ്ങളിലും ഇത്തരത്തിലുള്ള സൗകര്യങ്ങള്‍ അടുത്ത ഘട്ടത്തില്‍ ഏര്‍പ്പെടുത്തും. പടിപടിയായി എല്ലാ സ്റ്റേഷനുകളിലും യാത്രക്കാര്‍ക്കായി കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടവികസനത്തില്‍ എല്ലാ സ്റ്റേഷനുകളിലെയും ദിശാസൂചി ബോര്‍ഡുകള്‍ കൂടുതലായി സ്ഥാപിച്ചു. സെല്‍ഫി കോര്‍ണറുകള്‍, പൊതുജനങ്ങള്‍ക്ക് പാടാനും കലാപരിപാടികള്‍ അവതരിപ്പിക്കാനുമുള്ള വേദി തുടങ്ങിയവയും ഏര്‍പ്പെടുത്തി.

കൊച്ചിക്കാരുടെ പുതിയ യാത്ര ലക്ഷ്യകേന്ദ്രമായി മാറിയ കൊച്ചി മെട്രോയില്‍ യാത്രയ്ക്ക് ഒപ്പം വിനോദത്തിനും ഉല്ലാസത്തിനും വേദി ഒരുക്കുക കൂടി ഈ മുഖം മിനുക്കലിന് പിന്നിലുണ്ട്.  ഓരോസ്‌റ്റേഷനും മറ്റ്‌സ്‌റ്റേഷനുകളില്‍ നിന്ന് വ്യത്യസ്തമായ തീമും സവിശേഷതകളും വ്യത്യസ്തമായ ചുവര്‍ചിത്രങ്ങളും ഏര്‍പ്പെടുത്തിയാണ് മുഖം മിനുക്കിയിരിക്കുന്നത്. എം.ജി റോഡ് സ്റ്റേഷനിലെ ചുവരുകളില്‍ മഹാത്മാ ഗാന്ധിയുടെ ജീവിതത്തിലെ വിവിധ ഏടുകളുടെ ദൃശ്യാവിഷ്‌കാരമുണ്ട്.  പടികള്‍ കയറുമ്പോള്‍ സംഗീതം പൊഴിക്കുന്ന മ്യൂസിക്കല്‍ സ്റ്റെയര്‍, ചവിട്ടി പ്രവര്‍ത്തിപ്പിക്കാവുന്ന മൊബൈല്‍ ചാര്‍ജിംഗ് സംവിധാനം, കുട്ടികൾക്കുള്ള ആകര്‍ഷകമായ ഗെയിമുകള്‍ ഉള്‍പ്പെടുത്തിയ ഗെയിമിംഗ് സോണ്‍, കൊച്ചി മെട്രോയുടെ വളര്‍ച്ചയും വികാസവും  വിവരിക്കുന്ന ചെറു മ്യൂസിയം തുടങ്ങിയവയും എം.ജി റോഡ് സ്റ്റേഷനെ വേറിട്ട് നിര്‍ത്തുന്നു.

കടവന്ത്ര സ്റ്റേഷനില്‍ പ്രവര്‍ത്തനം തുടങ്ങിയ ലൈബ്രറിയില്‍ നിന്നും  സൗജന്യമായി പുസ്തകം വീട്ടില്‍ കൊണ്ടുപോയി വായിച്ച്  തിരിച്ചേല്‍പ്പിക്കാന്‍ സൗകര്യമുണ്ട്. പ്രത്യേകം തയ്യാറിക്കിയിട്ടുള്ള റീഡിംഗ് കോർണറിൽ വായിക്കുകയുമാകാം. പൊതുജനങ്ങള്‍ക്ക് ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ സംഭാവന ചെയ്യാനും അവസരമുണ്ട്. അമ്മമാര്‍ക്കായി പ്രത്യേക ഫീഡിംഗ് റൂമും ഇവിടെയുണ്ട്.ആലുവ സ്റ്റേഷനില്‍ കുറഞ്ഞ വാടകയ്ക്ക് പവ്വര്‍ ബാങ്ക് ലഭിക്കും. കൊച്ചി മെട്രോയില്‍ പ്രവര്‍ത്തിക്കുന്ന കുടംബശ്രീ അംഗങ്ങള്‍  പാഴ് വസ്തുക്കളില്‍ നിന്ന്് നിര്‍മിച്ച ഫര്‍ണിച്ചറുകള്‍, ഡിജിറ്റലൈസ് ചെയ്ത പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം തുടങ്ങിയവയാണ് ആലുവയില്‍ പുതുതായി ഏര്‍പ്പെടുത്തിയ സൗകര്യങ്ങള്‍.

പവ്വര്‍ബാങ്ക്  കിയോസ്‌ക്, ആകര്‍ഷകമായ വെളിച്ച വിതാനം, പ്ലാറ്റ് ഫോമില്‍പാഴ് വസ്തുക്കള്‍ കൊണ്ട് നിര്‍മിച്ച ഇരിപ്പിടം തുടങ്ങിയവയാണ് ഇടപ്പള്ളി സ്റ്റേഷനിലെ സൗകര്യങ്ങള്‍. വൈറ്റില സ്റ്റേഷനില്‍ രാവിലെയും വൈകിട്ടും സിനിമാഗാനങ്ങള്‍ കേള്‍ക്കാം. ഇവിടുത്തെ പാര്‍ക്കിംഗ് സ്ഥലം വികസിപ്പിച്ച് കൂടുതല്‍ വാഹനങ്ങള്‍ക്ക് സൗകര്യമൊരുക്കി.  വെര്‍ട്ടിക്കല്‍ ഗാര്‍ഡനും കൊച്ചി നഗര ജീവിതവും സാംസ്‌കാരിക പാരമ്പര്യവും വിശദമാക്കുന്ന ചുവര്‍ചിത്രങ്ങള്‍ ആണ് തൈക്കൂടം സ്റ്റേഷന്റെ പ്രത്യേകത.  ഓരോ സ്‌റ്റേഷനിലും അധിക സൗകര്യം ഏര്‍പ്പെടുത്തുന്നതിന് മുമ്പ് യാത്രക്കാരില്‍ നിന്ന് അഭിപ്രായം തേടിയിരുന്നു.

എല്ലാ മെട്രൊ സ്റ്റേഷനുകളിലും സ്റ്റുഡന്റ് പാസ് ലഭ്യമാണ്

Author
Journalist

Dency Dominic

No description...

You May Also Like