ചൈനീസ് ചാരനെന്ന് ആരോപിക്കപ്പെട്ട പ്രാവിന് 8 മാസത്തെ തടവിന് ശേഷം പറക്കാൻ സ്വാതന്ത്ര്യം

പക്ഷിയുടെ കാലുകളിൽ ചൈനീസ് എഴുത്തുകൾ ഘടിപ്പിച്ച രണ്ട് ലോഹ വളയങ്ങളാണ് അധികൃതരുടെ ശ്രദ്ധ ആകർഷിച്ചത്

ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുതെന്ന് വീണ്ടും വീണ്ടും ആവർത്തിക്കപ്പെടുന്ന നമ്മുടെ ഇന്ത്യയിൽ ചൈനീസ് ചാരനെന്ന് ആരോപിക്കപ്പെട്ട പ്രാവിന് 8 മാസത്തെ തടവിന് ശേഷം പറക്കാൻ സ്വാതന്ത്ര്യം. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചാരനെന്ന സംശയത്തിനെ തുടർന്നാണ്  പ്രാവിന് ജയിൽവാസം അനുഭവിക്കേണ്ടി വന്നത്. തായ്‌വാനിൽ നിന്ന് നഷ്ടപ്പെട്ട റേസിംഗ് പ്രാവാണ് പക്ഷിയെന്ന് വെളിപ്പെടുത്തി.

ഏകദേശം എട്ട് മാസം മുമ്പ്, മുംബൈയിലെ തുറമുഖമായ ചെമ്പൂരിലെ പിർ പൗ ജെട്ടിയിൽ ഒരു പ്രാവിനെ പിടികൂടിയിരുന്നു. പക്ഷിയുടെ കാലുകളിൽ ചൈനീസ് എഴുത്തുകൾ ഘടിപ്പിച്ച രണ്ട് ലോഹ വളയങ്ങളാണ് അധികൃതരുടെ ശ്രദ്ധ ആകർഷിച്ചത്. സൂക്ഷ്മപരിശോധനയിൽ വളയങ്ങളിലും ചെറിയ മൈക്രോചിപ്പുകൾ ഘടിപ്പിച്ചിട്ടുണ്ടെന്ന് സൂചിപ്പിച്ചു. ചൈനീസ് സർക്കാരിൽ നിന്നുള്ള ഒരു ഏജൻ്റ് രഹസ്യമായി സുപ്രധാന വിവരങ്ങൾ ശേഖരിക്കാൻ സാധ്യതയുണ്ടെന്ന് ഭയന്ന് മുംബൈ പോലീസ് ഉടൻ തന്നെ പ്രാവിനെ കസ്റ്റഡിയിലെടുത്തു . നിരീക്ഷണത്തിനും അന്വേഷണത്തിനുമായി പക്ഷിയെ  മൃഗാശുപത്രിയിലേക്ക് അയച്ചു.  വളയങ്ങളിലെ മൈക്രോചിപ്പുകളിൽ നിന്ന് വീണ്ടെടുത്ത യാത്രയുടെയും ലൊക്കേഷൻ ഡാറ്റയുടെയും അടിസ്ഥാനത്തിൽ തായ്‌വാനിൽ നിന്നുള്ള ഒരു ഓപ്പൺ വാട്ടർ റേസിംഗ് പക്ഷിയാണ് പാവം പ്രാവ് എന്ന് നിർണ്ണയിക്കപ്പെട്ടു. പ്രാവ് എങ്ങനെയോ കൂട്ടിൽ നിന്ന് രക്ഷപ്പെട്ട് ഇന്ത്യയിലേക്ക് ഒരു നീണ്ട യാത്ര നടതുന്നതിനിടെയാണ് പിടിക്കപ്പെട്ടത്. എന്നാൽ അന്വേഷണം കുറച്ചു കൂടി വേഗത്തിലായിരുന്നുവെങ്കിൽ പക്ഷിയെ എത്രയും വേഗം മോചിപ്പിക്കാമായിരുന്നു.

ഇന്ത്യയിൽ ചാരപ്രാവുകളെ ഭയപ്പെടുത്തുന്നതിൽ ചില കാരണങ്ങളുണ്ട്. 2016ൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഭീഷണിപ്പെടുത്തുന്ന കുറിപ്പുമായി ഒരു പറവയെ കസ്റ്റഡിയിലെടുത്തിരുന്നു. 2020-ൽ, പാക്കിസ്ഥാനിൽ നിന്നുള്ള ചാരനാണെന്ന് കരുതുന്ന പിങ്ക് പെയിൻ്റ് പൂശിയ പ്രാവിനെയും പിടികൂടിയിരുന്നു. പിന്നീട് പക്ഷി ഒരു പാകിസ്ഥാൻ മത്സ്യത്തൊഴിലാളിയുടേതാണെന്ന് കണ്ടെത്തി.

Author
Journalist

Dency Dominic

No description...

You May Also Like