മൂന്നുപേർക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച്‌ സ്വപ്‍ന സുരേഷ്

ശിവശങ്കരൻ എന്നും എന്റെ 'പേഴ്‌സണൽ കംപാനിയൻ'


തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ പ്രതിസ്ഥാനത്ത് വന്നതോടെ താൻ നിരന്തരം അധിക്ഷേപിക്കപ്പെടുന്നുവെന്ന് സ്വപ്ന സുരേഷ്. മൂന്ന് പുരുഷന്മാരും അവരുടെ കുടുംബാംഗങ്ങളുമാണ് ഇതിനുപിന്നിൽ ഉള്ളതെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു .

വിവാദം വന്നതിന് പിന്നാലെ തന്നെ ഭർത്താവ് ഉപേക്ഷിച്ച് പോയി. ഭർത്താവും, കേസിലെ ഒന്നാം പ്രതി സരിത്തിന്റെ കുടുംബവും ശിവശങ്കരനും ചേർന്ന് തനിക്കെതിരെകളിക്കുകയാണ് .ഒരു സ്ത്രീയെ കിട്ടുമ്പോൾ എന്തെങ്കിലും പറഞ്ഞു കേസ് ക്ലോസ് ചെയ്യാമെന്ന് കരുതരുതെന്നും സ്വപ്ന പറയുന്നു    . 
യുഎഇ കോൺസുലേറ്റിലെ ബന്ധം വെച്ചാണ് ശിവശങ്കരൻ തന്നെ പരിചയപ്പെട്ടത്. പിന്നീട് തന്റെ മിഡിൽ ഈസ്റ്റ് കണക്ഷനും കാര്യക്ഷമതയും കണ്ടാണ്കൂടുതൽ അടുത്തത് .
 പിന്നെ കുടുംബത്തിന്റെ ഭാഗമായെന്നും ,ജീവിതത്തിൽ പേഴ്സണൽ കംപാനിയനായി അദ്ദേഹം മാറിയെന്നും സ്വപ്ന പറഞ്ഞു. തന്റെ ജീവിതത്തിൽ ശിവശങ്കർ അറിയാതെ ഒന്നും നടന്നിട്ടില്ലെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി.
ബന്ധം ഉപേക്ഷിച്ചുപോയെങ്കിലും ഭർത്താവ് നിരന്തരം തന്നെ അധിക്ഷേപിക്കുകയാണ് .എന്റെ ഭർത്താവ് ജോലിക്ക് പോയി എന്തെങ്കിലും ഇതുവരെ തന്നിട്ടില്ല. ഞാനാണ് ജോലിക്ക് പോയി  മക്കളെയും ഭർത്താവിനെയും നോക്കിയതെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു . ശിവശങ്കരൻ തന്ന സ്പേസ് പാർക്കിലെ ജോലി തനിക്ക് അന്നമായിരുന്നു. അതൊരു സഹായമായിരുന്നു. അദ്ദേഹം കുടുംബമായിരുന്നു. അതിലെനിക്ക് കള്ളം പറയേണ്ടതില്ല. എന്നിട്ട് അദ്ദേഹത്തിന് ആ നിയമനത്തെ കുറിച്ച് അറിയില്ലെന്ന് പറയരുത്. ഒരു സ്ത്രീയെ കിട്ടുമ്പോൾ എന്തെങ്കിലും പറഞ്ഞ് അത് ക്ലോസ് ചെയ്യാമെന്ന് കരുതരുത്. അതൊന്നും ശരിയല്ല. അദ്ദേഹം പറഞ്ഞിട്ടാണ് താൻ സ്പേസ് പാർക്കിലും, സർക്കാരിലും ഉന്നത തലത്തിലുള്ളവരെ കണ്ടതെന്നും സ്വപ്ന സുരേഷ് പറഞ്ഞു.    

Author
Journalist

Dency Dominic

No description...

You May Also Like