സംരംഭക "സൗഹൃദ" കേരളം.

  • Posted on April 14, 2023
  • News
  • By Fazna
  • 131 Views

 Jinny Thomas  എന്ന യുവാവ്  തന്റെ നല്ല ജോലിയുപേക്ഷിച്ചു ഇത്തരത്തിൽ ഒരു സംരംഭം കൊണ്ട് ഇറങ്ങിയത് പണത്തിനോട് ആർത്തി തോന്നിയിട്ടോ അന്യ നാട്ടിൽ പോയി സുഖമായി ജീവിക്കാൻ പറ്റാഞ്ഞിട്ടോ അല്ല,

താൻ ജനിച്ചു വളർന്ന നാട്ടിൽ എന്തെങ്കിലും സ്വന്തമായി വ്യത്യസ്മായി ചെയ്യണം, കഴിയുമെങ്കിൽ കുറച്ചു പേർക്ക് തൊഴിൽ കൊടുക്കണം എന്ന ഒറ്റ ആഗ്രഹം കൊണ്ട് മാത്രമാണ്.


മലയാളി ഇന്ന് സന്തോഷത്തോടെ സമ്പൽ സമൃദ്ധിയുടെ വിഷുക്കണി കാണാൻ ഒരുങ്ങുമ്പോൾ ഒരു യുവസംരംഭകനു നേരിടേണ്ടി വന്നത് തൻ്റെ ജീവിതം തന്നെ ഇല്ലാതാക്കാൻ പോകും വിധം ഉള്ള ഒരു കെണിയാണ്. 




സ്വപ്ന തുല്യമായ ഒരു പദവിയും ജോലിയും വേണ്ടെന്ന് വെച്ച് സംരംഭകത്വം എന്ന തൻ്റെ സ്വപ്നത്തിലേക്ക് ഇറങ്ങുമ്പോൾ ജിന്നി തോമസ് എന്ന യുവാവിന് വീട്ടുകാരിൽ നിന്നും നാട്ടുകാരിൽ നിന്നും നേരിടേണ്ടി വന്നത് ഒട്ടും ചെറുതല്ലാത്ത രീതിയിലുള്ള പരിഹാസങ്ങളും കുത്തു വാക്കുകളും ആയിരുന്നു.

എന്നിട്ടും ഒന്നിനും മുന്നിൽ പതറാതെ  ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവാൻ ധൈര്യം നൽകിയത് ഞാൻ ആഗ്രഹിച്ച മേഖലയിൽ തനിക്ക് ജയിക്കാൻ കഴിയുമെന്ന് വീട്ടുകാർക്കും നാട്ടുകാർക്കും മുന്നിൽ കാണിച്ച് കൊടുക്കണം എന്ന വാശി ആയിരുന്നു.അതിലൂടെ താൻ ഒരിക്കൽ അംഗീകരിക്കപ്പെടും എന്ന ആത്മവിശ്വാസം ആയിരുന്നു.

ഇതിനിടെ പല ബേകേഴ്സ് സംരംഭങ്ങളും തുടങ്ങി എങ്കിലും അതൊന്നും അധിക നാൾ നീണ്ടു നിന്നില്ല. അങ്കമാലി സ്വദേശിയും മെക്കാനിക്കൽ എൻജിനീയറിങ് ബിരുദ ധാരിയും എം ബി എ കാരനും ആയ അജിത്ത് കെ സിറിയക് എന്ന സുഹൃത്താണ് ഗൾഫിലെ ഫുട് കോർട്ട് സംവിധാനത്തെ കുറിച്ച് പറയുന്നത്. നാട്ടിൽ തട്ടുകടയുടെ ആശയവുമായി കൂട്ടിച്ചേർത്ത് തുടങ്ങാൻ ഇരുവരും ചേർന്ന് തീരുമാനിക്കുക ആയിരുന്നു.

 തൃശൂർ സ്വദേശി ആയ Jinny Thomas  എന്ന എൻജിനീയറിങ് ബിരുദധാരിയായ യുവാവ്  തൻ്റെ ഏറ്റവും നല്ല ജോലിയുപേക്ഷിച്ചു ഇത്തരത്തിൽ ഒരു സംരംഭം കൊണ്ട് ഇറങ്ങിയത് പണത്തിനോട് ആർത്തി തോന്നിയിട്ടോ അന്യ നാട്ടിൽ പോയി സുഖമായി ജീവിക്കാൻ പറ്റാഞ്ഞിട്ടോ അല്ല,

താൻ ജനിച്ചു വളർന്ന നാട്ടിൽ എന്തെങ്കിലും സ്വന്തമായി വ്യത്യസ്മായി ചെയ്യണം, കഴിയുമെങ്കിൽ കുറച്ചു പേർക്ക് തൊഴിൽ കൊടുക്കണം എന്ന ഒറ്റ ആഗ്രഹം കൊണ്ട് മാത്രമാണ്.

അവിടേക്കാണ് കരിനിഴൽ വീഴ്ത്തി കൊണ്ട് ആരെന്നറിയാത്ത ഒരു പറ്റം സാമൂഹ്യ ദ്രോഹികൾ തൻ്റെ സ്ഥാപനത്തെ തകർക്കാൻ മുന്നിട്ടിറങ്ങുന്നത്.



കേവലം പോലീസ് സ്റ്റേഷനിൽ കെട്ടി കിടക്കുന്ന ഒരു പരാതി മാത്രമായി ഇത്‌ ഒതുങ്ങി പോകാൻ അനുവദിക്കരുത്.
അത് പൊക്കി നേരെ വക്കാൻ തോന്നുന്നില്ല, അങ്ങനെ ചെയ്യുമ്പോൾ അതിന്റെ ഉള്ളിലെ തകർന്ന കാഴ്ചകൾ കൂടി ഇപ്പോൾ കാണാൻ വയ്യ എന്ന്‌ പറഞ്ഞു അദ്ദേഹം കരയുകയാണ്.

തൃശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഇദ്ദേഹത്തിന്റെ സംരംഭം പല ടീവി ചാനലിലും വാർത്തയായി വന്നിരുന്നു. ആർക്കും ഒരു ഉപദ്രവവും ചെയ്തില്ലെങ്കിലും ചിലർക്ക് ഇതുപോലെ ആളുകളെ ഉപദ്രവിക്കുന്നത് ഹരമാണ്.
ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനും ഇദ്ദേഹത്തിന് വേണ്ട പിന്തുണ നൽകാനും വേണ്ടത് ചെയ്യണം. അതിന് വേണ്ടി justiceforjinny ഹാഷ് ടാഗ് സോഷ്യൽ മീഡിയയില് ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞിട്ടുണ്ട്.


ശക്തമായ നടപടികളുമായി മുന്നോട്ട് പോവാൻ തന്നെയാണ് ജിന്നി തീരുമാനിച്ചിട്ടുള്ളത്. തൻ്റെ സ്വപ്നത്തിന് വേണ്ടി ഇറങ്ങി പുറപ്പെട്ട തിൻ്റെ പേരിൽ ഇനിയൊരു സംരംഭകനും ഇതുപോലെ ഒരു അനുഭവം ഉണ്ടാവരുത് എന്നാണ് ജിന്നി പറയുന്നത്.


കേരള സ്റ്റാർട്ട് അപ്പ് ഗാരാജിൻ്റെ തൃശൂർ ചാപ്റ്റർ അംഗം കൂടിയാണ് ജിന്നി. സംരംഭകരുടെ കൂട്ടായ്മ ആയ കേരള സ്റ്റാർട്ട് അപ്പ് ഗാരേജ് മുഖേനയാണ് ഈ വാർത്ത അനൂപ് ജോസ് പുറത്ത് വിട്ടത്. 

ജിന്നിക്ക് നീതി ലഭിക്കും വരെ കൂടെ നിൽക്കുക എന്നത് കേരളത്തിൽ കൂടുതൽ യുവാക്കൾക്ക് സംരംഭകത്വത്തിലേക്ക് കടന്ന് വരാൻ അത് പ്രചോദനം ആവുന്നതായിരിക്കും. 

ഇതിനോടകം #justiceforjinny എന്ന ഹാഷ് ടാഗ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്.

അനൂപ് ജോസിൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണ രൂപം: https://www.facebook.com/100063630074307/posts/706231281507868/?mibextid=rS40aB7S9Ucbxw6v


Author
Citizen Journalist

Fazna

No description...

You May Also Like