തൃശൂര്‍പൂരം, അന്വേഷണം നടത്തി നടപടി സ്വീകരിക്കും: മന്ത്രി വി എന്‍ വാസവന്‍.
- Posted on October 10, 2024
- News
- By Goutham prakash
- 146 Views
ആയിരം സതീശൻമാർ വന്നാലും
അരപിണറായി ആവില്ല..

തിരുവനന്തപുരം : തൃശൂര്‍പൂരം അലങ്കോലമാക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഏത് ഉന്നതന്‍ ആയിരുന്നാലും അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ നിയമസഭയെ അറിയിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
ഇക്കാര്യങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരെ എല്ലാവരെയും കണ്ടത്തുന്നതിന് വേണ്ടി മൂന്നു തലത്തിലുള്ള അന്വേഷണമാണ് പ്രഖ്യാപിച്ചിരിക്കുന്നത് . അന്വേഷണം പൂര്‍ത്തിയാവുമ്പോള്‍ പിന്നിൽ പ്രവർത്തിച്ച കോൺഗ്രസുകാരും ബി.ജെ പി.ക്കാരുമെല്ലാം പുറത്തുവരും.
പൂരം കലക്കാൻ ചിലർ ശ്രമിച്ചെങ്കിലും ആചാരപരമായ ഒരു ചടങ്ങുകൾക്കും അവിടെ മുടക്കം ഉണ്ടായില്ല. വെടിക്കെട്ട് സമയത്ത് നടന്നില്ല എന്നതുമാത്രമാണ് ഉണ്ടായത്. സർക്കാർ സംവിധാനങ്ങൾ സമയോചിതമായി ഇടപെട്ട് അൽപ്പം വൈകി എങ്കിലും അതും ഭംഗിയായി പൂർത്തീകരിച്ചു.
തൃശൂരിൽ പരിചയ സമ്പന്നരായ പൊലീസിനെ മുൻകാലങ്ങളിലെന്ന പോലെ നിയോഗിച്ചില്ല എന്നതാണ് പ്രതിപക്ഷം പറയുന്നകാര്യം. തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിരുന്ന ആ സമയത്ത് അക്കാര്യങ്ങൾ ചെയ്യുന്നതിൽ പരിമിതി ഉണ്ടായിരുന്നു എന്നകാര്യം അവർക്കും ബോധ്യമുണ്ട്. അക്കാര്യം മറച്ചുവെച്ചാണ് പ്രതിപക്ഷ പ്രചാരണം.
കേരളത്തിന്റെ ഏറ്റവും വലിയ ശോഭയാർന്ന സാംസ്കാരിക ഉത്സവമായ തൃശൂർപൂരം അതിന്റെ എല്ലാ മികവോടയും സംരക്ഷിച്ച് മുന്നൊട്ടുകൊണ്ടു പോവുകതന്നെ ചെയ്യും. സംസ്ഥാന സർക്കാർ. ഇപ്പോൾ ആർ.എസ്.എസ്. ബന്ധം എന്ന് നിങ്ങൾ പറയുന്നുണ്ടല്ലോ അതിൽ പറയുന്ന വത്സൻ തിലങ്കേരിക്ക് ബന്ധം കെ.പി.സി.സിയുടെ പ്രസിഡന്റുമായിട്ടാണ്. പ്രസിഡന്റ് പണ്ട് ശാഖയ്ക്ക് കാവൽ നിന്ന കാര്യം പറഞ്ഞിട്ടുണ്ട്. അങ്ങനെ പലതും പുറത്തു വരേണ്ടതുണ്ടന്നും മന്ത്രി പറഞ്ഞു.
ജനക്ഷേമപരമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു നീങ്ങുന്ന സർക്കാരിനെ അധിക്ഷേപിക്കുന്നതിന് വേണ്ടിയുള്ള പരിശ്രമമാണ് പ്രതിപക്ഷം നടത്തുന്നത്. അത് വിലപ്പോകില്ല എന്നതാണ് യാഥാർത്ഥ്യം. പ്രഖ്യാപിച്ച വികസന പദ്ധതികൾ നടപ്പിലാക്കി സർക്കാർ മുന്നോട്ടു നീങ്ങുമെന്നും മന്ത്രി പറഞ്ഞു.
ആയിരം സതീശൻമാർ വന്നാലും അരപിണറായി ആവില്ല.
ശബരിമല തീർത്ഥാടന കാലത്തെ വനവകുപ്പിന്റെ നടപടികൾ വേഗത്തിലാക്കാൻ നിർദേശം.
കേരളത്തിൻറെ പ്രിയങ്കരനായ മുഖ്യമന്ത്രിയെ പ്രതിപക്ഷം കുറച്ചു കാലങ്ങളായി വേട്ടയാടാൻ തുടങ്ങിയതാണ് പക്ഷെ ഒന്നും വിലപ്പോയിട്ടില്ല. ലാവ്ലിൻ കാലം മുതൽ തുടങ്ങിയ ശ്രമം വിജയിച്ചിട്ടില്ല.കാരണം കേരളത്തിലെ ജനങ്ങൾ അനുഭവിച്ച് അറിഞ്ഞ സത്യമാണ് പിണറായി വിജയൻ . വെറുതെ കരിങ്കൽ കടിച്ച് പല്ലുകളയുകയാണ് പ്രതിപക്ഷം. കേരളത്തിന്റെ മതേതരത്വം കാത്തുസൂക്ഷിക്കുന്ന നേതൃത്വമികവാണ് പിണറായി വിജയൻ.
പ്രതിപക്ഷ നേതാവ് പലപ്പോഴും മുഖ്യമന്ത്രിയെ അക്രമിക്കുന്നത് കാണുന്നുണ്ട്. പിണറായി വിജയൻ ആകാൻ അദേഹം കൊതിക്കുന്നുണ്ട് നടക്കില്ല. ആയിരം സതീശൻമാർ വന്നാലും അര പിണറായി ആവില്ല എന്നതാണ് സത്യമെന്നും മന്ത്രി പറഞു