ശബരിമല തീർത്ഥാടന കാലത്തെ വനവകുപ്പിന്റെ നടപടികൾ വേഗത്തിലാക്കാൻ നിർദേശം.
- Posted on October 10, 2024
- News
- By Goutham prakash
- 163 Views
2024-25 ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് വനം വകുപ്പിന്റെ ചുമതലയിൽ നടപ്പിലാക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ എന്നിവർ ചർച്ചനടത്തി.

2024-25 ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനകാലത്ത് വനം വകുപ്പിന്റെ ചുമതലയിൽ നടപ്പിലാക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ എന്നിവർ ചർച്ചനടത്തി.
ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട വനം വകുപ്പിന്റെ പ്രധാന ചുമതലകൾ കാനനപാതകളിൽ തീർത്ഥാടകർക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഒരുക്കുക. അപകടകരമായി നിൽക്കുന്ന മരങ്ങൾ/മര ചില്ലകൾ കണ്ടെത്തി മുറിച്ചുമാറ്റുക.കാനനപാതകളിലെ അടിക്കാട് വെട്ടിത്തെളിച്ച് തീർത്ഥാടനത്തിന് മുൻപായി സജ്ജീകരിക്കുക.കാനനപാതകളിൽ നീരീക്ഷണങ്ങൾ നടത്തുക.
നാലുവർഷ ബിരുദ കോഴ്സിനെപ്പറ്റി ഒരാശങ്കയും വേണ്ട: മന്ത്രി ഡോ. ബിന്ദു.
കാനനപാതകളിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനായി വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കുക.വന്യ ജീവികളുടെ ശല്യം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുക
വന്യമൃഗങ്ങളുടെസഞ്ചാരം നിരീക്ഷിക്കുന്നതിന് എ.ഐ ക്യാമറ സ്ഥാപിക്കുക. സാന്നിധ്യമുള്ള ഭാഗങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ
സ്ഥാപിക്കുക.എലിഫന്റ് സ്ക്വാഡുകളെ നിയോഗിക്കുക.
കാനനപാതകളിൽ തീർത്ഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതി മറ്റുമായി എക്കോ ഗാർഡുകളെ നിയോഗിക്കുക. കാനനപാതകളിൽ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുന്ന പോലീസ് ഉൾപ്പെടെയുള്ളവകുപ്പുകളിലെ ജീവനക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുക തുടങ്ങിയ കാര്യങ്ങൾ യോഗം ചർച്ച ചെയ്ത് പുരോഗതി വിലയിരുത്തി.
പമ്പയിൽ തീർത്ഥാടകർക്ക് വിശ്രമിക്കുന്നതിനായി ഒരുക്കിയിരുന്ന സൗകര്യങ്ങൾ 2018-ലെ പ്രളയത്തിൽ തകർന്നതിനാൽ ഇപ്പോൾ അവിടെ വിശ്രമിക്കുന്നതിനുള്ള സൗകര്യങ്ങൾ പരിമിതമാണ്. പമ്പയിലെത്തുന്ന തീർത്ഥാടകർക്ക് വിരി വയ്ക്കുന്നതിനും വിശ്രമിക്കുന്നതിനും ക്യൂ നിൽക്കുന്നതിനുമായി പമ്പ തീരത്ത് 15 മീറ്ററിൽ കുറവ് നീളം വരുന്ന മതിയായ എണ്ണം താല്കാലിക നടപ്പന്തലുകൾ നിർമ്മിക്കുന്നതിന് വനം വകുപ്പിന്റെ അനുമതി നൽകേണ്ടതുണ്ട്. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശം നൽകി.
സമയ ബന്ധിതമായി തീരുമാനങ്ങൾ പൂർത്തീകരിക്കാനും തീരുമാനമെടുത്തു.