മാനന്തവാടിയില്‍ ആദിവാസി യുവാവിനോട് ക്രൂരത; കാറില്‍ അരകിലോമീറ്ററിലേറെ വലിച്ചിഴച്ചു,അന്വേഷിച്ച് പ്രതികളെ കണ്ടെത്തണമെന്ന് മന്ത്രി ഒ.ആർ. കേളു
- Posted on December 16, 2024
- News
- By Goutham prakash
- 310 Views

കൽപ്പറ്റ: വയനാട് ആദിവാസി യുവാവിനെ
വാഹനത്തിൽ വലിച്ചിഴച്ചു. കൂടൽകടവ്
ചെമ്മാട് നഗറിലെ മാതനെയാണ്റോഡിലൂടെ
അരകിലോമീറ്ററോളം വലിച്ചിഴച്ചതെന്ന്
ദൃക്‌സാക്ഷികൾ പറയുന്നു. ഇന്നലെ വെെകിട്ട്
5.30 ഓടെയാണ് സംഭവം.
മാനന്തവാടി പുൽപള്ളി റോഡിലാണ് സംഭവം.
സംഭവത്തിൽ മാതന് അരയ്ക്കും
കൈകാലുകൾക്കും സാരമായി പരിക്കേറ്റു.
KL 52 H 8733 എന്ന കാറിലാണ്
പ്രതികളെത്തിയത്. ഇവരെ പിടികൂടാനായില്ല.
സംഘം കടന്നു കളയുകയായിരുന്നു
മാനന്തവാടിയിൽ പട്ടികവർഗക്കാരനായ
യുവാവിനെ റോഡിലൂടെ കാറിൽ വലിച്ചിഴച്ച
സംഭവത്തിൽ കുറ്റക്കാർക്കെതിരെ
കർശനനടപടി സ്വീകരിക്കാൻ മന്ത്രി ഒ ആർ
കേളു പൊലിസിന് നിർദേശം നൽകി.
പയ്യംമ്പള്ളി കൂടൽക്കടവ് ചെമ്മാട് പട്ടികവർഗ്ഗ
ഉന്നതിയിലെ മാത്തൻ എന്നയാളെയാണ്
റോഡിലൂടെ കാറിൽ
വലിച്ചിഴച്ചുകൊണ്ടുപോയത്.
കുറ്റവാളികൾക്കെതിരെ കർശന നടപടി
അടിയന്തിരമായി സ്വീകരിക്കാൻ വയനാട് ജില്ലാ
പോലീസ്മേധാവിയോട് മന്ത്രി ആവശ്യപ്പെട്ടു.
സംഭവത്തിൽ മാനന്തവാടി പോലീസ്
വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പ്രതികൾക്കായി അന്വേഷണം ആരംഭിച്ചു.
മാതനെ വിദഗ്ധ ചികിൽസയ്ക്കായി
മാനന്തവാടി മെഡിക്കൽ കോളേജ്
ആശുപത്രിയിലേക്ക് മാറ്റി.
പട്ടികവർഗക്കാരനായ യുവാവിനെതിരായ
ആക്ര മണത്തെ വളരെ ഗൗരവമായി
കാണുന്നുവെന്നും മന്ത്രി ഒ ആർ കേളു
പറഞ്ഞു. പ്രതികളെ അറസ്റ്റ് ചെയ്ത്
മാതൃകാപരമായി കർശന ശിക്ഷ
നൽകുന്നതിനുമുള്ള എല്ലാ നടപടികളും
സർക്കാർ ഇതിനകംസ്വീകരിച്ചതായും മന്ത്രി
പറഞ്ഞു. മാതന് ആവശ്യമായ വിദഗ്ധ
ചികിൽസ നൽകാനും മെഡിക്കൽ കോളേജ്
ആശുപത്രിസൂപ്രണ്ടിനും പട്ടിക വർഗ വികസന
വകുപ്പിലെ ഉദ്യോഗസ്ഥർക്കും നിർദേശം നൽകി.
കൂടൽ കടവിൽ തടയണ
കാണാനെത്തിയവിനോദ സഞ്ചാരികളാണ്
ഞായറാഴ്ച വൈകിട്ട് മാതനെ കാറിൽ
വലിച്ചിഴച്ചത്.
സി.ഡി. സുനീഷ്.