കേരളാ നിയമസഭയിലെ സ്ത്രീ സാന്നിധ്യം

ഇനിയും പാസായിട്ടില്ലാത്ത സ്ത്രീ സംവരണ നിയമം വന്നിരുന്നെങ്കില്‍ ഒന്നിച്ച് നിയമസഭയിലേക്കെത്താന്‍ കഴിയുമായിരുന്നവരുടെ സ്ത്രീകളുടെ എണ്ണം 46 ആണ്.

ഇതുവരെ നടന്ന 14 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച് എംഎല്‍എമാരായ  88 സ്ത്രീകളില്‍ 57 പേരും ഇടതുപക്ഷ പ്രതിനിധികളാണെന്നു കണക്കുകൾ പറയുന്നു. 30 പേരാണ് വലതുപക്ഷത്തുനിന്നും  സഭയിലെത്തിയത്. ഒരു സ്വതന്ത്രയും വിജയിച്ചു–1980ല്‍ ചെങ്ങന്നൂരില്‍ നിന്ന് ജയിച്ച കെ ആര്‍ സരസ്വതിയമ്മ. 1965 ല്‍ ജയിച്ച മൂന്നുപേര്‍ സഭ ചേരാത്തതിനാല്‍ എംഎല്‍എ മാര്‍ ആയില്ല. 

2016 ല്‍ 17 സീറ്റില്‍ എല്‍ഡിഎഫിന്റെ സ്ത്രീ സ്ഥാനാര്‍ത്ഥികളായിരുന്നു.അവരില്‍ എട്ടുപേര്‍ വിജയിച്ചു. യുഡിഎഫില്‍ നിന്ന് ആകെ ഒന്‍പതു പേര്‍ ആണ് മത്സരിച്ചത്. ആരും ജയിച്ചില്ല. പിന്നീട് 2019 ല്‍ ഉപതെരെഞ്ഞെടുപ്പിലൂടെ ഷാനിമോള്‍ ഉസ്മാന്‍ വിജയിച്ചതോടെയാണ് കോണ്‍ഗ്രസിന് നിയമസഭയില്‍  സ്ത്രീ പ്രാതിനിധ്യം ഉണ്ടായത്.

എല്‍ ഡി എഫിന്റെ പട്ടികയില്‍ പതിനേഴില്‍ എട്ടുപേരും മത്സരിച്ചത് 2011 ല്‍ എല്‍ഡിഎഫ് വിജയിച്ച മണ്ഡലങ്ങളിലായിരുന്നു.  കോണ്‍ഗ്രസിന്റെ രണ്ട് സിറ്റിങ് സീറ്റ് ആണ്  യുഡിഎഫ് വനിതകള്‍ക്ക് നല്‍കിയത്. മാനന്തവാടിയില്‍ മന്ത്രി പി കെ ജയലക്ഷ്മിയും തൃശൂരില്‍ പത്മജ വേണുഗോപാലും. മറ്റുള്ളവര്‍ മത്സരിച്ച സീറ്റുകളില്‍ ഒന്നൊഴികെ എല്ലാം പതിമൂവായിരത്തിലേറെ വോട്ടിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് ജയിച്ചവയായിരുന്നു. രണ്ടു സിറ്റിംഗ്  സീറ്റടക്കം എല്ലാ സീറ്റും തോല്‍ക്കുകയും ചെയ്തു.

എല്‍ഡിഎഫില്‍ കെ കെ ശൈലജ (കൂത്തുപറമ്പ്), രുഗ്മിണി സുബ്രഹ്മണ്യന്‍ (സുല്‍ത്താന്‍ ബത്തേരി), കെ കെ ലതിക (കുറ്റ്യാടി), കെ പി സുമതി (മലപ്പുറം), സുബൈദ ഇസഹാക് (തൃത്താല), മേരി തോമസ് (വടക്കാഞ്ചേരി), ഷിജി ശിവജി (കുന്നത്തുനാട്), പ്രതിഭാ ഹരി(കായംകുളം), വീണ ജോര്‍ജ് (ആറന്‍മുള), അയിഷാ പോറ്റി (കൊട്ടാരക്കര), ജെ മേഴ്‌സിക്കുട്ടിയമ്മ (കുണ്ടറ) ടി എന്‍ സീമ (വട്ടിയൂര്‍ക്കാവ്) എന്നിവരാണ് സിപിഐ എമ്മിന്റെ വനിതാ സ്ഥാനാര്‍ഥികള്‍. ഗീത ഗോപി (നാട്ടിക), ശാരദാ മോഹന്‍ (പറവൂര്‍), ഇ എസ് ബിജിമോള്‍ (പീരുമേട്), സി കെ ആശ (വൈക്കം) എന്നിവര്‍ സിപിഐയുടെ സ്ഥാനാര്‍ഥികളാണ്.  ജനതാദള്‍ എസ് സ്ഥാനാര്‍ഥിയായി കോവളത്ത് ജമീല പ്രകാശവും മത്സരിച്ചു .

ലാലി വിന്‍സെന്റ് (ആലപ്പുഴ), മറിയാമ്മ ചെറിയാന്‍ (റാന്നി), പത്മജ വേണുഗോപാല്‍ (തൃശൂര്‍), കെ എ തുളസി (ചേലക്കര), സി സംഗീത (ഷൊര്‍ണൂര്‍), ഷാനിമോള്‍ ഉസ്മാന്‍  (ഒറ്റപ്പാലം) അമൃത രാമകൃഷ്ണന്‍ (കല്യാശ്ശേരി), ധന്യ സുരേഷ് (കാഞ്ഞങ്ങാട്) എന്നിവരായിരുന്നു  കോണ്‍ഗ്രസിന്റെ (യുഡിഎഫിന്റെയും) സ്ഥാനാര്‍ഥികള്‍. എന്‍ഡിഎക്ക് സി കെ ജാനു അടക്കം എട്ട് വനിതാ സ്ഥാനാര്‍ഥികളാണ് ഉണ്ടായിരുന്നു.

1957 മുതലുള്ള വിവിധ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് വിജയിച്ച സ്ത്രീകളുടെ പട്ടിക താഴെ:

ഏറ്റവും കുടുതല്‍ വനിതകള്‍ സഭയിലെത്തിയ വര്‍ഷം 1996 ആയിരുന്നു. 13 പേരാണ് അന്ന് ജയിച്ചുവന്നത്. എന്നാല്‍ 1967.1977 എന്നീ വര്‍ഷങ്ങളില്‍ സഭയിലെത്തിയത് ഓരോ സ്ത്രീകള്‍ മാത്രം. എന്‍ഡിഎക്ക് സി കെ ജാനു അടക്കം എട്ട് വനിതാ സ്ഥാനാര്‍ഥികളാണ് ഉണ്ടായിരുന്നു. 

മറ്റ് വര്‍ഷങ്ങളിലെ കണക്ക്: 

1957 ആറ്, 1960ഏഴ്, 1965മൂന്ന്, 1970 രണ്ട് ,1980 അഞ്ച്, 1982അഞ്ച്, 1987എട്ട്, 1991 എട്ട്, 2001ഒന്‍പത് , 2006ഏഴ്, 2011  ഏഴ്.

1957 മത്സരിച്ചവര്‍ 9, വിജയിച്ചവര്‍ 6

 1. കായംകുളം -കെ ഒ അയിഷാബായി (സി പി ഐ)

2. ചേര്‍ത്തല -കെ ആര്‍ ഗൗരിയമ്മ (സി പി ഐ)

3. ദേവികുളം -റോസമ്മ പുന്നൂസ് (സി പി ഐ)

4.കരിക്കോട് -കുസുമം ജോസഫ് (കോണ്‍ഗ്രസ്)

5. കോഴിക്കോട്1 - ശാരദാ കൃഷ്ണന്‍ (കോണ്‍ഗ്രസ്)

6. കുന്ദമംഗലം -ലീലാ ദാമോദര മേനോന്‍ (കോണ്‍ഗ്രസ്)

1960 മത്സരിച്ചവര്‍ 13, വിജയിച്ചവര്‍ 7

 1. കായംകുളം കെ ഒ അയിഷാബായി- (സി പി ഐ)

2, ചെങ്ങന്നൂര്‍ - കെ ആര്‍ സരസ്വതിയമ്മ (കോണ്‍ഗ്രസ്)

3. ആലപ്പുഴ നഫീസത്ത് ബീവി - (കോണ്‍ഗ്രസ്)

4. ചേര്‍ത്തല കെ ആര്‍ ഗൗരിയമ്മ -(സി പി ഐ

5. കരിക്കോട് - കുസുമം ജോസഫ് (കോണ്‍ഗ്രസ്)

6. കോഴിക്കോട്1 -ശാരദാ കൃഷ്ണന്‍ (കോണ്‍ഗ്രസ്)

7. കുന്ദമംഗലം- ലീലാ ദാമോദര മേനോന്‍ (കോണ്‍ഗ്രസ്)

1965 മത്സരിച്ചവര്‍ 10, വിജയിച്ചവര്‍ 3

1. അരൂര്‍ -കെ ആര്‍ ഗൗരിയമ്മ (സി പി ഐ എം)

2.മാരാരിക്കുളം -  സുശീലാ ഗോപാലന്‍  (സി പി ഐ എം)

3.ചെങ്ങന്നൂര്‍ - കെ ആര്‍ സരസ്വതിയമ്മ (കോണ്‍ഗ്രസ്)

(ഇവര്‍ തെരെഞ്ഞെടുക്കപ്പെട്ടെങ്കിലും നിയമസഭ ചേരാത്തതിനാല്‍ എം എല്‍ എ ആയി സത്യപ്രതിഞ്ജ ചെയ്തില്ല)

1967 മത്സരിച്ചവര്‍ 7, വിജയിച്ചവര്‍ 1

1.  അരൂര്‍- കെ ആര്‍ ഗൗരിയമ്മ (സിപിഐ എം)

1970 മത്സരിച്ചവര്‍ , വിജയിച്ചവര്‍ 2

1.  അരൂര്‍ - കെ ആര്‍ ഗൗരിയമ്മ (സി പി ഐ എം)

2.  മൂവാറ്റുപുഴ  പെണ്ണമ്മ ജേക്കബ് (കേരളകോണ്‍)

1980 മത്സരിച്ചവര്‍ 13, വിജയിച്ചവര്‍ 5

1. അഴീക്കോട് - പി ദേവുട്ടി (സി പി ഐ എം)

2. കല്‍പ്പറ്റ - എം കമലം (കോണ്‍ഗ്രസ്)

3. അരൂര്‍  - കെ ആര്‍ ഗൗരിയമ്മ (സി പി ഐ എം)

4, ചെങ്ങന്നൂര്‍ -കെ ആര്‍ സരസ്വതിയമ്മ (സ്വതന്ത്ര)

5. കിളിമാനൂര്‍ -ഭാര്‍ഗവി തങ്കപ്പന്‍ (സി പി ഐ)

1977 മത്സരിച്ചവര്‍ 11, വിജയിച്ചവര്‍ 1

 1.നെടുവത്തൂര്‍- ഭാര്‍ഗവി തങ്കപ്പന്‍ (സിപിഐ)

1982 മത്സരിച്ചവര്‍ 17, വിജയിച്ചവര്‍ 4

 1.  അഴീക്കോട് -പി ദേവുട്ടി (സി പി ഐ എം)

2.  കല്‍പ്പറ്റ- എം കമലം (കോണ്‍ഗ്രസ്)

3.  അരൂര്‍- കെ ആര്‍ ഗൗരിയമ്മ (സി പി ഐ എം)

4.  കിളിമാനൂര്‍- ഭാര്‍ഗവി തങ്കപ്പന്‍ (സി പി ഐ)

5.  റാന്നി- റേച്ചല്‍ സണ്ണി പനവേലി (കോണ്‍ഗ്രസ്)

 (ഭര്‍ത്താവ് സണ്ണി പനവേലി മരിച്ച ഒഴിവില്‍ ഉപതെരെഞ്ഞെടുപ്പിലൂടെ)

1987 മത്സരിച്ചവര്‍ 34, വിജയിച്ചവര്‍ 8

1. കൊയിലാണ്ടി- എം ടി പത്മ (കോണ്‍ഗ്രസ്)

2. പട്ടാമ്പി- ലീലാ ദാമോദര മേനോന്‍ (കോണ്‍ഗ്രസ്)

3. ഇടുക്കി- റോസമ്മ ചാക്കോ (കോണ്‍ഗ്രസ്)

4. അരൂര്‍ -കെ ആര്‍ ഗൗരിയമ്മ (സി പി ഐ എം)

5. ആലപ്പുഴ- റോസമ്മ പുന്നൂസ് (സി പി ഐ)

6. കുണ്ടറ - ജെ മേഴ്സിക്കുട്ടി അമ്മ (സി പി ഐ എം)

7. കിളിമാനൂര്‍ - ഭാര്‍ഗവി തങ്കപ്പന്‍ (സി പി ഐ)

8. കഴക്കൂട്ടം- പ്രൊഫ. നബീസ ഉമ്മാള്‍ (സിപിഐ എം)

1991 മത്സരിച്ചവര്‍ 26, വിജയിച്ചവര്‍ 8

 1. കൊയിലാണ്ടി- എം ടി പത്മ കോണ്‍ഗ്രസ്

2. പേരാമ്പ്ര- എന്‍ കെ രാധ സി പി ഐ എം

3. സുല്‍ത്താന്‍ ബത്തേരി- കെ സി റോസക്കുട്ടി കോണ്‍ഗ്രസ്

4. ചാലക്കുടി റോസമ്മ -ചാക്കോ കോണ്‍ഗ്രസ്

5. കൊടുങ്ങല്ലൂര്‍- മീനാക്ഷി തമ്പാന്‍ സി പി ഐ

6. അരൂര്‍ - കെ ആര്‍ ഗൗരിയമ്മ സി പി ഐ എം

7. ചെങ്ങന്നൂര്‍ - ശോഭനാ ജോര്‍ജ് കോണ്‍ഗ്രസ്

8. കുണ്ടറ- അല്‍ഫോന്‍സ ജോണ്‍ കോണ്‍ഗ്രസ് 

1996 മത്സരിച്ചവര്‍ 55, വിജയിച്ചവര്‍ 13

1. കൂത്തുപറമ്പ് - കെ കെ ശൈലജ സി പി ഐ എം

2. വടക്കേ വയനാട് -രാധാ രാഘവന്‍ കോണ്‍ഗ്രസ്

3. പേരാമ്പ്ര -എന്‍ കെ രാധ സി പി ഐ എം

4. ശ്രീകൃഷ്ണപുരം -ഗിരിജാ സുരേന്ദ്രന്‍ സി പി ഐ എം

5. ചാലക്കുടി -സാവിത്രി ലക്ഷ്മണന്‍ കോണ്‍ഗ്രസ്

6. മണലൂര്‍ -റോസമ്മ ചാക്കോ കോണ്‍ഗ്രസ്

7. കൊടുങ്ങല്ലൂര്‍- മീനാക്ഷി തമ്പാന്‍ സി പി ഐ

8. അരൂര്‍ -കെ ആര്‍ ഗൗരിയമ്മ ജെ എസ് എസ്

9. അമ്പലപ്പുഴ -  സുശീലാ ഗോപാലന്‍ സി പി ഐ എം

10. ചെങ്ങന്നൂര്‍ - ശോഭനാ ജോര്‍ജ്   കോണ്‍ഗ്രസ്

11. ചടയമംഗലം -ആര്‍ ലതാദേവി സി പി ഐ

12. കുണ്ടറ -ജെ മേഴ്‌സിക്കുട്ടി അമ്മ സി പി ഐ എം

13. കിളിമാനൂര്‍- ഭാര്‍ഗവി തങ്കപ്പന്‍ സി പി ഐ

2001 മത്സരിച്ചവര്‍ 26, വിജയിച്ചവര്‍ 9
1. പയ്യന്നൂര്‍ - പി കെ ശ്രീമതി സി പി ഐ എം
2. വടക്കേവയനാട് - രാധാ രാഘവന്‍ കോണ്‍ഗ്രസ്
3. ശ്രീകൃഷ്ണപുരം- ഗിരിജാ സുരേന്ദ്രന്‍   സി പി ഐ എം
4. ചാലക്കുടി- സാവിത്രി ലക്ഷ്മണന്‍. കോണ്‍ഗ്രസ്
5. കോട്ടയം-  മേഴ്‌സി രവി കോണ്‍ഗ്രസ്
6. അരൂര്‍ -കെ ആര്‍ ഗൗരിയമ്മ  ജെ എസ് എസ്
7. ആറന്മുള - മാലേത്ത് സരളാദേവി കോണ്‍ഗ്രസ്
8. ചെങ്ങന്നൂര്‍ -ശോഭനാ ജോര്‍ജ് കോണ്‍ഗ്രസ്
9.* തിരുവല്ല -എലിസബത്ത് മാമ്മന്‍ മത്തായി കേരള കോണ്‍
(*ഭര്‍ത്താവ് മാമ്മന്‍ മത്തായി  മരിച്ച ഒഴിവില്‍ ഉപതെരെഞ്ഞെടുപ്പിലൂടെ)
2006 മത്സരിച്ചവര്‍ 70, വിജയിച്ചവര്‍ 7
1. പയ്യന്നൂര്‍ - പി കെ ശ്രീമതി സി പി ഐ എം
2. പേരാവൂര്‍ - കെ കെ ശൈലജ സി പി ഐ എം
3. മേപ്പയൂര്‍ - കെ കെ ലതിക സി പി ഐ എം
4. ശ്രീകൃഷ്ണപുരം- കെ എസ് സലീഖ സി പി ഐ എം
5. പീരുമേട് - ഇ എസ് ബിജിമോള്‍ സി പി ഐ
6. കൊട്ടാരക്കര -അയിഷാ പോറ്റി സി പി ഐ എം
7. വാമനപുരം -ബി അരുന്ധതി സി പി ഐ എം

2011 മത്സരിച്ചവര്‍ 83, വിജയിച്ചവര്‍ 7
1. മാനന്തവാടി- പി കെ ജയലക്ഷ്മി കോണ്‍ഗ്രസ്
2  കുറ്റ്യാടി- കെ കെ ലതിക സി പി ഐ എം
3. ഷൊര്‍ണൂര്‍ -കെ എസ് സലീഖ സി പി ഐ എം
4. നാട്ടിക -ഗീതാ ഗോപി സി പി ഐ
5. പീരുമേട്- ഇ എസ് ബിജിമോള്‍ സി പി ഐ
6. കൊട്ടാരക്കര- അയിഷാ പോറ്റി സി പി ഐ എം
7. കോവളം- ജമീലാ പ്രകാശം   ജനതാദള്‍

2016 മത്സരിച്ചവര്‍ 110, വിജയിച്ചവര്‍ 8
(പിന്നീട് ഉപതെരെഞ്ഞെടുപ്പില്‍ ഷാനിമോള്‍ ഉസ്മാന്‍ കൂടി ജയിച്ചു)
1. കൂത്തുപറമ്പ്-  കെ കെ ശൈലജ സി പി ഐ എം
2  നാട്ടിക-                ഗീതാ ഗോപി സി പി ഐ
3. പീരുമേട് -ഇ എസ് ബിജിമോള്‍ സി പി ഐ
4. വൈക്കം - സി കെ ആശ സി പി ഐ
5. കായംകുളം-             യു പ്രതിഭ സി പി ഐ എം
6. പത്തനംതിട്ട-          വീണാ ജോര്‍ജ്   സി പി ഐ എം
7. കുണ്ടറ - ജെ മെഴ്സിക്കുട്ടിയമ്മ സി പി ഐ എം
8. കൊട്ടാരക്കര - അയിഷാ പോറ്റി സി പി ഐ എം
9*. അരൂര്‍-                 ഷാനിമോള്‍ ഉസ്മാന്‍ കോണ്‍ഗ്രസ്
(2019 ല്‍ ഉപതെരെഞ്ഞെടുപ്പില്‍ വിജയം )

ഈ പതിനാല്  തെരഞ്ഞെടുപ്പുകളിലായി കേരളം ഇതുവരെ തെരഞ്ഞെടുത്തത് 2027 പേരെയാണ്. ഇതില്‍ വനിതകളുടെ എണ്ണം 91 (1965 ല്‍ ജയിച്ച മൂന്നുപേരടക്കം). നാലു ശതമാനം. ഈ 91  തവണയായി ജയിച്ച വ്യക്തികളുടെ എണ്ണം 45  ആണ്. ഏറ്റവും കുടുതല്‍ തവണ (പത്ത് തവണ) എംഎല്‍എയായത് പതിനൊന്ന് തവണ (1965 ല്‍ സഭ ചേര്‍ന്നില്ല) വിജയിച്ച കെ ആര്‍ ഗൗരിയമ്മയാണ്. ഭാര്‍ഗവി തങ്കപ്പന്‍ അഞ്ചുതവണയും ലീലാ ദാമോദര മേനോനും റോസമ്മ ചാക്കോയും ശോഭനാ ജോര്‍ജും കെ കെ ശൈലജയും അയിഷാ പോറ്റിയും ഇ എസ് ബിജിമോളും മൂന്നുതവണയും വിജയിച്ചു. എം എല്‍ എ ആയിരുന്ന ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്നുണ്ടായ ഉപതെരെഞ്ഞെടുപ്പില്‍  ജയിച്ച  രണ്ടുപേരും  പട്ടികയിലുണ്ട്- റേച്ചല്‍ സണ്ണി പനവേലിയും എലിസബത്ത് മാമ്മന്‍ മത്തായിയും.

ഇനിയും പാസായിട്ടില്ലാത്ത സ്ത്രീ സംവരണ നിയമം വന്നിരുന്നെങ്കില്‍ ഒന്നിച്ച് നിയമസഭയിലേക്കെത്താന്‍ കഴിയുമായിരുന്നവരുടെ സ്ത്രീകളുടെ എണ്ണം 46 ആണ്.


Author
ChiefEditor

enmalayalam

No description...

You May Also Like