വികസിത ഭാരതലക്ഷ്യം യുവശക്തിയില്ലാതെ സാധ്യമല്ല : ഡോ. ജിതേന്ദ്രസിംഗ്

രാജ്യം യുവതയെ ആഘോഷിക്കുന്ന കാലമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കാണുന്നതെന്ന് കേന്ദ്ര ശാസ്ത്ര സങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗ്.

സി.ഡി. സുനീഷ്.

തിരുവനന്തപുരം.രാജ്യം യുവതയെ ആഘോഷിക്കുന്ന കാലമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ കാണുന്നതെന്ന് കേന്ദ്ര ശാസ്ത്ര സങ്കേതിക വകുപ്പ് മന്ത്രി ഡോ. ജിതേന്ദ്ര സിംഗ്. കഴിഞ്ഞ 10 വർഷത്തിനിടെ മോദി സർക്കാർ യുവജനങ്ങളെ ശാക്തീകരിച്ചു. ലോകം ഇന്ത്യന്‍ യുവശക്തിയുടെ കഴിവ് അംഗീകരിച്ചെന്നും അദ്ദേഹം പറഞ്ഞു. നെഹ്റു യുവകേന്ദ്രയും ഗ്ലോബൽ ഗിവേഴ്‌സ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച മൻ കീ ബാത് ക്വിസ് നാലാം സീസണിൻ്റെ ഉദ്ഘാടനം കാര്യവട്ടം എൽഎൻസിപിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

രാഷ്ട്രീയ നേതൃത്വം ജനങ്ങളുടെ സേവകരായിരിക്കണം എന്ന പ്രധാനമന്ത്രിയുടെ ഓര്‍മപ്പെടുത്തല്‍ പ്രസക്തമാവുന്ന കാലമാണിതെന്ന്  വി.മുരളീധരൻ പറഞ്ഞു. രാഷ്ട്രീയ ഹുങ്ക് ജനങ്ങൾക്ക് ഒപ്പം നിൽക്കുന്ന ഉദ്യോഗസ്ഥരുടെ ജീവനെടുക്കുന്ന സാഹചര്യം ദൗർഭാഗ്യകരമെന്നും അദ്ദേഹം പ്രതികരിച്ചു. രാജ്യപുരോഗതിക്ക് ഉതകും വിധം ഇന്ത്യന്‍ സിവില്‍ സര്‍വീസ് മാറണമെങ്കില്‍ രാഷ്ട്രീയനേതൃത്വം അവര്‍ക്കൊപ്പം നിൽക്കണം.

കുസാറ്റും നെസ്റ്റ് ഡിജിറ്റലും തമ്മിൽ ധാരണാപത്രം ഒപ്പു വച്ചു.

അതിന് കേന്ദ്ര സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ശ്രമങ്ങൾ ഉണ്ടാകുമ്പോൾ കണ്ണൂരിൽ സംഭവിച്ചത് പോലെയുള്ളവ നിരാശപ്പെടുത്തുന്ന സംഭവങ്ങൾ എന്നും വി. മുരളീധരൻ പറഞ്ഞു.

വിദ്യാർത്ഥികൾക്കായി ക്വിസ് മൽസരത്തോടൊപ്പം പ്രസംഗ മത്സരവും സംഘടിപ്പിച്ചു. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയും ലക്ഷ്മി ബായി നാഷനൽ കോളജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷനുമായി സഹകരിച്ചാണ് നാലാം സീസൺ ഉദ്ഘാടന ചടങ്ങുകൾ നടന്നത്.

മൻ കി ബാത് ക്വിസ് മൂന്നാം സീസണിൽ  പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ ചടങ്ങിൽ കേന്ദ്രമന്ത്രി വിതരണം ചെയ്തു.എൻസിപിഇയിലെ  താരങ്ങളുമായും ജിതേന്ദ്ര സിംഗ് സംവദിച്ചു.




Author
Citizen Journalist

Goutham prakash

No description...

You May Also Like