തലമുറകളെ സംഗീത സാന്ദ്രമാക്കിയ എസ്.ജാനകി അന്തരിച്ചു


മലയാളികളുടെ ഗൃഹാതുരത്വം സംഗീത സാന്ദ്രമാക്കിയ എസ്.ജാനകി (88) മൈസൂരിൽ അപ്പോളോ ആശുപത്രിയിൽ  അന്തരിച്ചു.


 അങ്ങിനെ ആ സ്വരം മാഞ്ഞു.


ദക്ഷിണേന്ത്യൻ ചലച്ചിത്ര സംഗീതത്തിലെ ഇതിഹാസ ഗായികയാണ് ശ്രീപതി പണ്ഡിതാരാധ്യുല ബാലസുബ്രഹ്മണ്യം ജാനകി, സംഗീതലോകത്ത് എസ്. ജാനകി എന്ന പേരിലാണ് അറിയപ്പെടുന്നത്. 1938 ഏപ്രിൽ 23-ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ റിപ്പള്ളെയിൽ ജനിച്ചു.


1957-ൽ സിനിമാഗാനരംഗത്ത് അരങ്ങേറ്റം കുറിച്ച ജാനകി, ആറു പതിറ്റാണ്ടിലേറെ നീണ്ട സംഗീതജീവിതത്തിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഉൾപ്പെടെ 17-ലധികം ഭാഷകളിലായി 45,000-ത്തിലധികം ഗാനങ്ങൾ ആലപിച്ചു. വികാരസാന്ദ്രമായ ആലാപനവും ശബ്ദവൈവിധ്യവും കൊണ്ട് അവർ "ദക്ഷിണേന്ത്യയുടെ നൈറ്റിംഗേൽ" എന്ന വിശേഷണം നേടി.


മലയാളത്തിൽ ദേവരാജൻ മാസ്റ്റർ, എം. എസ്. ബാബുരാജ്, ജി. ദേവരാജൻ, ജോൺസൺ, ഔസേപ്പച്ചൻ, എം. ജി. രാധാകൃഷ്ണൻ, ഇളയരാജ, വിദ്യാസാഗർ തുടങ്ങി നിരവധി പ്രമുഖ സംഗീതസംവിധായകരോടൊപ്പം അനശ്വര ഗാനങ്ങൾ സമ്മാനിച്ചു.


അവാർഡുകൾ:


നാല് തവണ ദേശീയ ചലച്ചിത്ര പുരസ്കാരം (മികച്ച പിന്നണി ഗായിക)


30-ലധികം സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ


2013-ൽ ഇന്ത്യ സർക്കാർ പ്രഖ്യാപിച്ച പത്മഭൂഷൺ പുരസ്കാരം വ്യക്തിപരമായ കാരണങ്ങളാൽ സ്വീകരിച്ചിരുന്നില്ല.



തലമുറകളെ സംഗീതത്തിലൂടെ വിസ്മയിപ്പിച്ച എസ്. ജാനകി, ഇന്ത്യൻ ചലച്ചിത്ര സംഗീത ചരിത്രത്തിലെ എക്കാലത്തെയും മികച്ച പിന്നണി ഗായികമാരിൽ ഒരാളായി വിലയിരുത്തപ്പെടുന്നു.

Author
Citizen Journalist

Goutham prakash

No description...

You May Also Like