കലൂർ വാഹനാപകടം; കാറിൽ ഉണ്ടായിരുന്ന പെൺകുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് പരാതി

ലഹരി മരുന്ന് നല്‍കിയാണ് പീഡനം 

ലൂരില്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രി അപകടത്തില്‍ പെട്ട കാറില്‍ യുവാക്കള്‍ക്കൊപ്പം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം നേരിട്ടിരുന്നുവെന്ന് പരാതി. കാറില്‍ മൂന്ന് വിദ്യാര്‍ത്ഥിനികളും കഞ്ചാവും എംഡിഎംഎയും അടക്കമുളള ലഹരി മരുന്നുകളുമുണ്ടായിരുന്നു.

യുവാക്കള്‍ വിദ്യാര്‍ത്ഥിനികളില്‍ ഒരാളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ പോലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തു. തൃപ്പൂണിത്തുറ സ്വദേശികളായ സോണി, ജിത്തു എന്നിവര്‍ക്കെതിരെയാസ് കേസ്. ഇവരെ എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റു ചെയ്തു. വൈകാതെ കോടതിയില്‍ ഹാജരാക്കും.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി നിയന്ത്രണം വിട്ട കാറിടിച്ച് കലൂരില്‍ വഴിയാത്രക്കാരന്‍ മരിച്ചിരുന്നു. നിര്‍ത്താതെ പോയ കാര്‍ കലൂര്‍ പള്ളിക്ക് സമീപം നിര്‍ത്തി പെണ്‍കുട്ടികളെ ഇറക്കിവിടുകയായിരുന്നു. കാര്‍ പിന്നീട് നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. 

കാറില്‍ നിന്ന് എം.ഡിഎം.എ, കഞ്ചാവും കണ്ടെടുത്തിരുന്നു.പോലീസ് അന്വേഷണത്തില്‍ പെണ്‍കുട്ടികളെ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ചിരുന്നുവെന്ന കാര്യം പെണ്‍കുട്ടികള്‍ പറഞ്ഞത്. മറ്റു കുട്ടികളെയും പീഡിപ്പിച്ചോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

48 മണിക്കൂറിനുള്ളിൽ മടങ്ങാൻ നിർദ്ദേശം

Author
Sub-Editor

NAYANA VINEETH

No description...

You May Also Like