ആശങ്കപ്പെടേണ്ടേ; മുല്ലപ്പെരിയാർ വിഷയത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാമെന്ന് സുപ്രീംകോടതി

കേരളത്തിൽ 137 അടിക്ക് മുകളിലേക്ക് ജലനിരപ്പുയർത്തുന്നത് ആശങ്കയുളവാക്കുന്ന സ്ഥിതി വിശേഷം സൃഷ്ടിക്കുന്നുണ്ടെന്നും 139 അടിക്ക് ജലനിരപ്പ് നിലനിർത്തണമെന്നും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി

സുപ്രീംകോടതിയിൽ  139 അടിയായി മുല്ലപ്പെരിയാർ അണക്കെട്ടിലെ  ജലനിരപ്പ് നിലനിർത്തണമെന്ന് കേരള സർക്കാർ ആവശ്യപ്പെട്ടു. എന്നാൽ മേൽനോട്ട സമിതിയുടെ നിലപാട് ജലനിരപ്പ് 142 അടിയാക്കാം എന്നാണ്. കേരളം തങ്ങളുടെ തീരുമാനത്തോട്  വിയോജിപ്പ് അറിയിച്ചിട്ടുണ്ടെന്നും മേൽനോട്ടസമിതി ഇന്ന് കോടതിയിൽ വ്യക്തമാക്കി. 

കേരളത്തിൽ 137 അടിക്ക് മുകളിലേക്ക് ജലനിരപ്പുയർത്തുന്നത് ആശങ്കയുളവാക്കുന്ന സ്ഥിതി വിശേഷം സൃഷ്ടിക്കുന്നുണ്ടെന്നും 139 അടിക്ക് ജലനിരപ്പ് നിലനിർത്തണമെന്നും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി. ഈ കാര്യം ഇന്നലെ ചേർന്ന മേൽനോട്ടസമിതിയുടെ യോഗത്തിലും കേരളം ഉന്നയിച്ചിരുന്നു. ജലനിരപ്പ് കൂട്ടുന്നതിനെ മേൽനോട്ടസമിതി അനുകൂലിച്ച സാഹചര്യത്തിൽ വിശദമായ നോട്ടീസ് നൽകാൻ സമയം വേണമെന്ന് കേരളം ആവശ്യപ്പെട്ടു.

അണക്കെട്ടിൻ്റെ സുരക്ഷ വളരെ പ്രധാന വിഷയമാണെന്നും 2006-ലെ സുപ്രീംകോടതി വിധിയുടെ സാഹചര്യം ഇപ്പോഴും പരിഗണിക്കാനാവില്ല എന്നും ഇത്ര വർഷം കഴിഞ്ഞതിനാൽ അണക്കെട്ടിൻ്റെ ബലത്തിലും മാറ്റം വന്നിരിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. നിലവിൽ ജലനിരപ്പ് 137.7 അടിയായതിനാൽ ആശങ്കപ്പെടേണ്ടേന്നും പ്രതികൂല കാലാവസ്ഥയില്ലാത്തതിനാൽ വസ്തുതകൾ പരിശോധിച്ച ശേഷം ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാമെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. ഈ സാഹചര്യത്തിൽ നാളെ ഹർജി വീണ്ടും പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു.

മുല്ലപ്പെരിയാര്‍; നിര്‍ണായക തീരുമാനം

Author
Sub-Editor

Sabira Muhammed

No description...

You May Also Like