കളം നിറഞ്ഞാടി കോഹ്ലിയും കൂട്ടരും.

റോയല്‍ ചലഞ്ചേഴ്‌സ് സീസണില്‍ തോല്‍വി അറിയാതെയുള്ള കുതിപ്പ് തുടരുകയാണ്.


ഐ പി എൽ പതിനാലാം സീസണിൽ ഇന്നലെ നടന്ന മത്സരത്തിൽ കളം നിറഞ്ഞാടി റോയൽ ചലഞ്ചേഴ്‌സ്  ബംഗളുരു. ദേവ്ദത്ത് സീസണിലെ തന്റെ ആദ്യ സെഞ്ചുറിയിലേക്ക് ബാറ്റ് വീശിയപ്പോൾ നായകന്‍ പൂര്‍ണ പിന്തുണ നല്‍കിയതോടെ 10 വിക്റ്റിന് ബാംഗ്ലൂർ വിജയം സ്വന്തമാക്കി. 21 പന്തുകള്‍ ശേഷിക്കെ രാജസ്ഥാന്‍ ഉയര്‍ത്തിയ 178 റണ്‍സ് എന്ന വിജയ ലക്ഷ്യം വിക്കറ്റ് നഷ്ടമില്ലാതെ ആർ സി ബി മറികടന്നു. 52 പന്തില്‍ നിന്ന് ദേവ്ദത്ത് ആറ് സിക്‌സും 11 ഫോറും പറത്തി 101 റണ്‍സും നേടി. 47 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ആറ് ഫോറും അടിച്ചെടുത്ത് വിരാട് കോഹ്ലി 72 റണ്‍സ് നേടി. ഇതോടെ തോൽവി അറിയാതെ സീസണിൽ കളിച്ച നാല് കളിയിലുമായി 8 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ഇവര്‍ ഇപ്പോൾ. 

എന്നാൽ രാജസ്ഥാന്‍ റോയല്‍സ് കളിച്ച നാല് കളികളിൽ നിന്നും ഒരു വിജയവും  മൂന്ന് തോല്‍വിയുമായി പോയിന്റ് ടേബിളില്‍ അവസാന സ്ഥാനത്താണ്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന്റെ ഓപ്പണിങ് സഖ്യം ഒരിക്കല്‍ കൂടി പരാജയപ്പെട്ടു. 43-4 എന്ന നിലയിലേക്ക് രാജസ്ഥാന്‍ കൂപ്പുകുത്തി. വലിയ തകര്‍ച്ചയില്‍ നിന്നും രാജസ്ഥാനെ രക്ഷിച്ചത് ശിവം ദുബെയും റയാന്‍ പരാഗും ചേര്‍ന്നുള്ള കൂട്ടുകെട്ടാണ്. പരാഗ് 25 റണ്‍സും ദുബെ 46 റണ്‍സും നേടി. തെവാതിയയുടെ കാമിയോ 23 പന്തില്‍ 40 റണ്‍സുമായി എത്തിയതോടെ രാജസ്ഥാന്‍ വാങ്കഡെയിലെ ശരാശരി സ്‌കോറിലേക്ക് എത്തി. എന്നാല്‍ ബാംഗ്ലൂരിന്റെ ബാറ്റിങ് കരുത്തിന് മുന്‍പില്‍ പിടിച്ചു നില്‍ക്കാന്‍ പാകത്തിലുള്ള സ്‌കോറായിരുന്നില്ല അത്.

അടുത്ത മൂന്ന് ദിവസങ്ങളിൽ സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകും.

Author
Sub-Editor

Sabira Muhammed

No description...

You May Also Like