ഒന്നിലേറെ ഭർത്താക്കന്മാർ സ്ത്രീകള്‍ക്കുമാകാം; നിയമനിര്‍മാണം വിവാദത്തിലേക്ക്

ബഹുഭാര്യത്വം പോലെ ബഹുഭര്‍തൃത്വവും അംഗീകരിച്ചാല്‍ മാത്രമേ തുല്യത കൈവരൂവെന്ന നിര്‍ദേശമാണ് ആക്ടിവിസ്റ്റുകള്‍ മുന്നോട്ടുവെച്ചത്.

ഒന്നിലധികം പേരെ സ്ത്രീകള്‍ക്ക്  വിവാഹം ചെയ്യാനുള്ള നിയമനിര്‍മാണവുമായി ദക്ഷിണാഫ്രിക്ക. സ്ത്രീക്ക് കരട് നിയമപ്രകാരം ഒരേ സമയം ഒന്നിലേറെ ഭര്‍ത്താക്കന്മാരാകാം. എന്നാൽ , യാഥാസ്ഥിതികരും മതനേതൃത്വവും തീരുമാനത്തിനെതിരെ രംഗത്തെത്തിക്കഴിഞ്ഞു.

ബഹുഭാര്യത്വവും സ്വവര്‍ഗവിവാഹവും ദക്ഷിണാഫ്രിക്കയില്‍ നിയമവിധേയമാണ്.  എന്നാല്‍, സ്ത്രീകള്‍ ഒരു വിവാഹം മാത്രമേ ചെയ്യാവൂ. ഇത് ലിംഗനീതിക്ക് വിരുദ്ധമാണെന്ന് ആക്ഷേപം ഉയർന്നതിനെ തുടർന്നാണ് ബഹുഭര്‍തൃത്വം അനുവദിക്കാനുള്ള കരട് നിര്‍ദേശം (ഗ്രീന്‍ പേപ്പര്‍) ആഭ്യന്തര വകുപ്പ് അവതരിപ്പിച്ചത്.

കരട് നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചത് മനുഷ്യാവകാശ സംഘടനകളുമായും മറ്റും ചര്‍ച്ച ചെയ്ത ശേഷമാണ്. ബഹുഭാര്യത്വം പോലെ ബഹുഭര്‍തൃത്വവും അംഗീകരിച്ചാല്‍ മാത്രമേ തുല്യത കൈവരൂവെന്ന നിര്‍ദേശമാണ് ആക്ടിവിസ്റ്റുകള്‍ മുന്നോട്ടുവെച്ചത്. എന്നാൽ വലിയ വിവാദത്തിന് ഈ തീരുമാനം തിരികൊളുത്തിയിരിക്കുകയാണ്.  പലരും ചൂണ്ടിക്കാട്ടുന്നത് ഈ തീരുമാനം ആഫ്രിക്കന്‍ സംസ്‌കാരത്തെ തന്നെ ഇല്ലാതാക്കുമെന്നാണ്. പുരുഷന് തുല്യമായ വിവാഹാവകാശം സ്ത്രീക്കും നല്‍കിയാല്‍ സമൂഹം എന്നത് തന്നെ തകരുമെന്ന് ആഫ്രിക്കന്‍ ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് കെന്നത്ത് മെശോ പറഞ്ഞു. 

തീരുമാനത്തെ എതിര്‍ത്ത് പ്രമുഖ വ്യവസായിയും ടി.വി താരവുമായ മുസ സെലേക്കുവും രംഗത്തെത്തി. ഒരു സ്ത്രീക്ക് ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കാമെങ്കില്‍ അവരുടെ കുഞ്ഞുങ്ങളുടെ അവസ്ഥയെന്താകുമെന്ന് അദ്ദേഹം ചോദിക്കുന്നു. അവരുടെ അസ്ഥിത്വമെന്താകും. പുരുഷന്റെ ധര്‍മങ്ങള്‍ സ്ത്രീക്ക് നിര്‍വഹിക്കാനാകില്ല. ഒന്നിലേറെ വിവാഹം ചെയ്യുമ്പോൾ സ്ത്രീയുടെ പേര് പുരുഷന്റെ പേരിന്റെ ഭാഗമാകുമോയെന്നും മുസ സെലേക്കു ചോദിച്ചു. ഇദ്ദേഹത്തിന് നാല് ഭാര്യമാരാണുള്ളത്.

ജൂണ്‍ അവസാനം വരെയാണ് കരട് നിര്‍ദേശങ്ങളില്‍ അഭിപ്രായം അറിയിക്കാന്‍ സമയം നല്‍കിയത്.

രണ്ട് ഡോസ് വാക്‌സിൻ കൊണ്ട് മാത്രം ഡെൽറ്റ വകഭേത്തെ തടയാനാവില്ല

Author
Sub-Editor

Sabira Muhammed

No description...

You May Also Like