കോവിഡിനെതിരായ പേരാട്ടത്തില്‍ മറ്റൊരു നാഴികകല്ല് കൂടി പിന്നിടാന്‍ ഒരുങ്ങി കൊച്ചി

കയ്യില്‍ കൊണ്ടു നടക്കാവുന്നതും ഓക്സിജന്‍ ഉത്പാദിപ്പിച്ച് ശ്വസന സഹായിയായി ഉപയോഗിക്കാവുന്നതുമായ 22 ഹെല്‍മെറ്റ് എന്‍.ഐ.വി.കൾ വില്ലിംഗ്ടണ്‍ ഐലന്‍റിലെ ട്രാൻസ് വേൾഡ് ഷിപ്പിംഗ് കമ്പനി മേയര്‍ക്ക് കൈമാറി.

നിയന്ത്രണാധീതമായ കോവിഡ് പശ്ചാത്തലത്തിൽ സംസഥാനത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ അന്നം മുടങ്ങിയ രോഗികൾക്കും തെരുവിലുള്ളവർക്കും ഭക്ഷണം എത്തിക്കുന്ന തിരക്കിലാണ് കൊച്ചി നഗരസഭാ. പോലീസ് അസി. കമ്മീഷണറുമായി  നടത്തിയ ചര്‍ച്ചയിലാണ് നഗരസഭയും പോലീസും ചേര്‍ന്ന് തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം നല്‍കാൻ തീരുമാനിച്ചത്. കോവിഡിന്‍റെ രണ്ടാം തരംഗം രൂക്ഷമായപ്പോള്‍ മുതല്‍  നഗരത്തിലെ വീടുകളില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്കും ക്വാറന്‍റൈനിലുളളവര്‍ക്കുമായി നഗരസഭ ഭക്ഷണം എത്തിച്ചു നല്‍കിയിരുന്നു. ഇതിനുപുറമേയാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം തെരുവില്‍ കഴിയുന്നവര്‍ക്കായുളള ഭക്ഷണ കൗണ്ടറുകളും ഇപ്പോൾ അരംഭിച്ചത്. തെരുവില്‍ കഴിയുന്ന 200 പേര്‍ക്കും, 2200 കോവിഡ് രോഗികള്‍ക്കുമാണ് ഇന്നലെ രണ്ട് നേരത്തെ ഭക്ഷണം വിതരണം ചെയ്തത്. 


ഇതോടൊപ്പം കോവിഡിനെ ഫലപ്രദമായ രീതിയിൽ നേരിടാൻ മറ്റ് പദ്ധതികളും നഗരസഭയുടെ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഇതിന്റെ ഭാഗമായി സാമുദ്രിക ഹാളിൽ 100 ഓക്സിജൻ ബെഡുകൾ ഉളള കോവിഡ് ആശുപത്രിയുടെ ജോലികളും പൂര്‍ത്തിയായിട്ടുണ്ട്. . ഇതിലേക്ക് കയ്യില്‍ കൊണ്ടു നടക്കാവുന്നതും ഓക്സിജന്‍ ഉത്പാദിപ്പിച്ച് ശ്വസന സഹായിയായി ഉപയോഗിക്കാവുന്നതുമായ 22 ഹെല്‍മെറ്റ് എന്‍.ഐ.വി.കൾ വില്ലിംഗ്ടണ്‍ ഐലന്‍റിലെ ട്രാൻസ് വേൾഡ് ഷിപ്പിംഗ് കമ്പനി മേയര്‍ക്ക് കൈമാറി. ഇതോടൊപ്പം ആശുപത്രിക്ക് ആവിശ്യമായ 100  ബെഡുകളും സംഭാവന നൽകുന്നത് ട്രാൻസ്_വേൾഡ് ഷിപ്പിംഗ് കമ്പനി തന്നെയാണ്. ജില്ലാഭരണകൂടം ആവശ്യമായ ഓക്സിജന്‍ സൗകര്യം കൂടി ഒരുക്കുന്ന മുറയ്ക്ക് കോവിഡ് ആശുപത്രിയായി പ്രവര്‍ത്തനമാരംഭിക്കാവുന്നതാണ്. വില്ലിംഗ്ടണ്‍ ഐലന്‍റിലെ ട്രാന്‍സ് വേള്‍ഡ് ഷിപ്പിംഗ് കമ്പനിയുടെ ഓഫീസില്‍ വച്ച് റീജിയണല്‍ ഹെഡ് എം. കൃഷ്ണകുമാര്‍ ഉപകരണങ്ങള്‍ മേയര്‍ക്ക് കൈമാറി. ബി.പി.സിഎല്‍. ന്‍റെ സഹകരണത്തോടെ 1500 ഓക്സിജന്‍ ബെഡുകൾ അമ്പലമേടിലും ഒരുങ്ങുന്നുണ്ട്. തുടര്‍ന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലും, ഐലന്‍റിലെ സാമുദ്രിക ഹാളിലും ഓക്സിജന്‍ ബെഡുകള്‍ തയ്യാറാകുന്നതോടെ കോവിഡിനെതിരായ പേരാട്ടത്തില്‍ മറ്റൊരു നാഴികകല്ല് കൂടി പിന്നിടാന്‍ നമുക്കാകും.

പ്രതിരോധത്തിനായി കൊവിഷീല്‍ഡ് ഇന്നെത്തും

Author
Sub-Editor

Sabira Muhammed

No description...

You May Also Like