മഴതുള്ളി കിലുക്കവുമായി അമ്മത്തൊട്ടിലിൽ " തൂവാന "

പത്ത് ദിവസത്തിനിടയിൽ തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന മൂന്നാമത്തെ പെൺകുഞ്ഞ്

പത്ത് ദിവസത്തിനിടയിൽ തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന മൂന്നാമത്തെ പെൺകുഞ്ഞ്. പല സാഹചര്യങ്ങളാൽ ഉപേക്ഷിക്കപ്പെടുന്ന കുരുന്നുകളെ  കൈയ്യ് നീട്ടി സ്വീകരിച്ച് പെറ്റമ്മയുടെ സ്നേഹവാത്സല്യങ്ങൾ നൽകി പരിചരിക്കാൻ 2002 നവം 14 - ന് സംസ്ഥാന ശിശുഷേമ സമിതി സർക്കാരിൻ്റെ സഹായത്തോടെ  തലസ്ഥാനത്ത് തൈക്കാട് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലിൽ കരുതലിനായി ഒരു നവാഗത കൂടി എത്തി. ചെവ്വാഴ്ച രാത്രി 11.45 നാണ് 3.97 കി.ഗ്രാം ഭാരവും രണ്ടര മാസത്തിലധികം പ്രായവും തോന്നിക്കുന്ന പെൺ കുരുന്ന് സമിതിയുടെ പരിചരണാർത്ഥം എത്തിയത്. കഴിഞ്ഞ തിങ്കൾ മുതൽ 10 ദിവസത്തിനിടയിൽ തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന മൂന്നാമത്തെ പെൺകുട്ടിയാണ് പുതിയ അതിഥി.


തുലാവർഷത്തിന് മുന്നോടിയായി ഉമ്മറത്തേക്ക് കാറ്റിൽ പാറിവരുന്ന ചാറ്റൽ മഴയുടെ കുളിരും മഴതുള്ളികളുടെ കൊഞ്ചലും കിലുക്കവും വഹിച്ചു കൊണ്ട് " അമ്മ കരുതലിലേക്ക് " പറന്നിറങ്ങിയ പെൺ കരുത്തിനെ 

" തൂവാന " എന്ന് പേരിട്ടതായി  സംസ്ഥാന ശിശുക്ഷേമ സമിതി

ജനറൽ സെക്രട്ടറി 

ജി.എൽ. അരുൺഗോപി പത്രകുറിപ്പിൽ അറിയിച്ചു. 

   

അമ്മത്തൊട്ടിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ സ്ഥാപിച്ച ശേഷം ഏറ്റവും കൂടുതൽ കുട്ടികളെ ലഭിക്കുന്നത് തിരുവനന്തപുരത്ത് ആണ്. സർക്കാരിൻ്റെയും വകുപ്പ് മന്ത്രി വീണാ ജോർജിൻ്റെയും സമിതിയുടെയും 

തീവ്രമായ ബോധവൽക്കരണങ്ങളിലൂടെ അമ്മത്തൊട്ടിലിനെ ജനപ്രിയമാക്കിയതു ക്കൊണ്ടാണ് മുൻ കാലങ്ങളിൽ നിന്ന് വത്യസ്ഥമായി ചിലയിടങ്ങളിലേങ്കിലും നിർഭാഗ്യവശാൽ കുരുന്നു ജീവനുകൾ

നശിപ്പിക്കപ്പെടുന്ന പ്രവണത മാറി സുരക്ഷിതമായി

അമ്മത്തൊട്ടിലിൻ്റെ 

സംരക്ഷണാർത്ഥം എത്തിക്കുന്നതെന്ന് ജി.എൽ. അരുൺ ഗോപി പറഞ്ഞു. ഇവിടെ എത്തപ്പെടുന്ന ബാല്യങ്ങൾക്ക് മതിയായ പരിചരണം നൽകി

സുതാര്യമായ ദത്തെടുക്കൽ നടപടിക്രമങ്ങളിലൂടെ ദത്ത് നൽകാൻ സമിതിക്ക് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഒന്നര വർഷത്തിനിടയിൽ സമിതി ഇപ്രകാരം 108 കുട്ടികളെയാണ് നിയമപരമായ മാർഗ്ഗങ്ങളിലൂടെ ദത്ത് നൽകിയത്.

  അമ്മത്തൊട്ടിലിൽ നിന്നും സമിതി ദത്തെടുക്കൽ കേന്ദ്രത്തിൽ എത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ കുരുന്നിനെ തൈക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ പരിശോധനനടത്തി.പൂർണ്ണ ആരോഗ്യവതിയാണ് കുരുന്ന്. തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 610 -ാമത്തെ കുട്ടിയും 2024-ൽ ലഭിക്കുന്ന 16-ാമത്തെ കുഞ്ഞുമാണ് നവാഗത.

"തൂവാനയുടെ " ദത്തെടുക്കൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കേണ്ടതിനാൽ കുട്ടിക്ക് അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ തൈക്കാട് സമിതി ആസ്ഥാന ഓഫീസുമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.

Author
Citizen Journalist

Goutham prakash

No description...

You May Also Like