കോവിഡ് മരണം; നഷ്ടപരിഹാരത്തിനായി ഒക്ടോബർ 10 മുതൽ അപേക്ഷിക്കാം

കോവിഡ് മരണത്തിൽ 50,000 രൂപ നഷ്ടപരിഹാരം അനുവദിച്ചു ഉത്തരവ് നേരത്തെ ഇറങ്ങിയിരുന്നു

സംസ്ഥാന സർക്കാർ കോവിഡ് മരണങ്ങളിൽ നഷ്ടപരിഹാരം നൽകാനുള്ള മാർഗനിർദേശം തയാറാക്കി. കേന്ദ്ര മാർഗ്ഗനിർദേശം അനുസരിച്ച് 30 ദിവസത്തിനുള്ളിൽ നടന്ന മരണങ്ങൾ പൂർണമായും ഉൾപ്പെടുത്താൻ നിർദേശിച്ചാണ് മാർഗരേഖ. ഇതോടെ പുതുതായി ഇറക്കുന്ന പട്ടികയിൽ പഴയ മരണങ്ങൾ അടക്കം ഉൾപ്പെടുത്തും. 

ഇതുസംബന്ധിച്ച അപേക്ഷ നൽകേണ്ടത് കളക്ടർക്കാണ്. ജില്ലാതല സമിതികൾ മരണം പരിശോധിച്ച് 30 ദിവസത്തിനകം നഷ്ടപരിഹാരം സംബന്ധിച്ചുള്ള അപേക്ഷയിൽ തീരുമാനം എടുക്കണം എന്നാണ് മാർഗരേഖയിൽ പറയുന്നത്. ഇതിനായി അപേക്ഷ  ഒക്ടോബർ 10 മുതൽ സ്വീകരിച്ച് തുടങ്ങും. ജില്ലാതലത്തിൽ ഡിഎംഒ, എഡിഎം, വിദഗ്ധനായ ഡോക്ടർ ഉൾപ്പടെ അഞ്ച് അംഗങ്ങൾ ഉണ്ടായിരിക്കണം. നടപടികൾ പരമാവധി ഓൺലൈൻ ആയിരിക്കും. കോവിഡ് മരണത്തിൽ 50,000 രൂപ നഷ്ടപരിഹാരം അനുവദിച്ചു ഉത്തരവ് നേരത്തെ ഇറങ്ങിയിരുന്നു.  

നിലവിൽ പട്ടികയിൽ ഉള്ളവരുടെ വിവരം അറിയാൻ ഡെത് ഇൻഫർമേഷൻ പോർട്ടലിൽ സൗകര്യമുണ്ട്. ജില്ലാ തലത്തിൽ കോവിഡ് മരണം നിർണയ സമിതിയാണ് മരണം സംബന്ധിച്ച രേഖകൾ നൽകുക.മരിച്ച ആളുടെ ഉറ്റബന്ധു മരണ രജിസ്‌ട്രേഷൻ രേഖകൾ സഹിതം അപേക്ഷിക്കണം. പരാതികൾ ഉള്ള മരണ സർട്ടിഫിക്കറ്റുകൾ തിരുത്തി വാങ്ങാനും അവസരമുണ്ട്. ഇതിനായി പോർട്ടൽ സംവിധാനവും തയാറായി വരികയാണ്.

ഒരു വർഷത്തെ സ്കൂൾ വാഹനങ്ങളുടെ റോഡ് നികുതി ഒഴിവാക്കി

Author
Sub-Editor

Sabira Muhammed

No description...

You May Also Like